പിഎംസി ബാങ്ക് നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി; ബാങ്ക് ഏറ്റെടുക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് റിസര്‍വ് ബാങ്ക്

December 19, 2020 |
|
News

                  പിഎംസി ബാങ്ക് നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി; ബാങ്ക് ഏറ്റെടുക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: റിസര്‍വ് ബാങ്ക് പഞ്ചാബിന്റെയും മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെയും (പിഎംസി ബാങ്ക്) നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി. തട്ടിപ്പിനിരയായ ബാങ്കിന്റെ പുനരുജ്ജീവനത്തിനായി മള്‍ട്ടി-സ്റ്റേറ്റ് അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്ക് നിക്ഷേപകരില്‍ നിന്നോ ഇക്വിറ്റി പങ്കാളിത്തത്തിനോ വേണ്ടി തട്ടിപ്പ് ബാധിച്ച മള്‍ട്ടി-സ്റ്റേറ്റ് അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്കില്‍ നിന്നോ ഇഒഐക്കായി നാല് നിര്‍ദേശങ്ങള്‍ ലഭിച്ചതായും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

നിക്ഷേപകരുടെ താല്‍പ്പര്യം കണക്കിലെടുത്ത് അവരുടെ സാധ്യതകളും നിര്‍ദേശങ്ങളും റിസര്‍വ് ബാങ്ക് പരിശോധിക്കും. ബാങ്ക് ഏറ്റെടുക്കുന്നതിന് കുറച്ച് സമയം കൂടി ആവശ്യമാണെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് ഇഒഐ സമര്‍പ്പിക്കാന്‍ ഡിസംബര്‍ 15 വരെയാണ് സമയം അനുവദിച്ചിരുന്നത്. 2019 സെപ്തംബറില്‍ പിഎംസി ബാങ്ക് ബോര്‍ഡിനെ മറികടന്നാണ് റിസര്‍വ് ബാങ്ക് തീരുമാനങ്ങെടുത്തിരുന്നത്. 2019 മാര്‍ച്ച് 31 വരെ 8,383 കോടി രൂപയുടെ മൊത്തം വായ്പാ പുസ്തകത്തിന്റെ 70 ശതമാനവും റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ എച്ച്ഡിഎല്‍ ഏറ്റെടുത്തു.

ബാങ്കില്‍ 11,600 കോടി രൂപ നിക്ഷേപമുണ്ടായിരുന്നു. പിഎംസി ബാങ്കിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ജോയ് തോമസിനെ ഒക്ടോബറിലാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തുത്. പിന്നാലെ തട്ടിപ്പുമായി ബന്ധപ്പെട്ട് കുറച്ച് പേര്‍ കൂടി അറസ്റ്റിലായിരുന്നു. തുടക്കത്തില്‍, നിക്ഷേപകര്‍ക്ക് 1,000 രൂപ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു, പിന്നീട് അവരുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിന് ഓരോ അക്കൌണ്ടിനും പിന്‍വലിക്കാവുന്ന തുക ഒരു ലക്ഷം രൂപയായി ഉയര്‍ത്തി.

അതേസമയം, കഴിഞ്ഞ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ പിഎംസി ബാങ്കിന് 6,835 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. അതിന് പുറമേ 5,850.61 കോടി രൂപയുടെ നെഗറ്റീവ് ആസ്തിയും ഉണ്ടായിരുന്നു. ബാങ്കിന് വേണ്ടി നിക്ഷേപകരെ ക്ഷണിക്കാനുള്ള നിര്‍ദ്ദേശത്തില്‍ ബാങ്കുകളും എന്‍ബിഎഫ്സികളും ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ വ്യക്തികള്‍ അല്ലെങ്കില്‍ കമ്പനികള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ അല്ലെങ്കില്‍ മതിയായ അറ്റമൂല്യമുള്ള മറ്റേതെങ്കിലും സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നാണ് നിക്ഷേപകരെ ക്ഷണിക്കുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved