റേറ്റിംഗ് ഏജന്‍സികളെ അമിതമായി വിശ്വസിക്കരുത്; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ വേണ്ടത് നയരൂപീകരണം: രഘുറാം രാജന്‍

August 08, 2020 |
|
News

                  റേറ്റിംഗ് ഏജന്‍സികളെ അമിതമായി വിശ്വസിക്കരുത്; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ വേണ്ടത് നയരൂപീകരണം: രഘുറാം രാജന്‍

റേറ്റിംഗ് ഏജന്‍സികളെ അമിതമായി വിശ്വസിക്കുന്നതിന് പകരം കൊറോണ വൈറസ് മഹാമാരിയ്ക്കിടയില്‍ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതില്‍ ഇന്ത്യ കൂടുതല്‍ നയരൂപീകരണം നടത്തണമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. മഹാമാരിയുമായി ബന്ധപ്പെട്ട പ്രതിസന്ധി അവസാനിച്ചു കഴിഞ്ഞാല്‍, ഇടത്തരം വ്യവസായം സാമ്പത്തിക ഉത്തരവാദിത്തത്തിലേക്ക് മടങ്ങിവരുമെന്ന് ആഭ്യന്തര, അന്തര്‍ദേശീയ നിക്ഷേപകരെ ബോധ്യപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ഇതിന് സര്‍ക്കാര്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് രഘുറാം രാജന്‍ ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഫോറത്തില്‍ വ്യക്തമാക്കി.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി മാര്‍ച്ച് അവസാനത്തോടെ ഇന്ത്യയില്‍ രണ്ട് മാസത്തിലേറെയായി ലോകത്തിലെ ഏറ്റവും കര്‍ശനമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സാമ്പത്തിക വീണ്ടെടുക്കലുണ്ടാകുമെന്ന പ്രതീക്ഷയില്‍ ജൂണ്‍ മാസത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കുറച്ചതിനുശേഷം രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ദരിദ്ര, ചെറുകിട, ഇടത്തരം ബിസിനസുകളെ സഹായിക്കുന്നതിന് സര്‍ക്കാര്‍ നിരവധി സംരംഭങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ നടപടികളില്‍ നിന്നുള്ള യഥാര്‍ത്ഥ പണമിടപാട് ജിഡിപിയുടെ 1% മാത്രമാണെന്ന് കണക്കാക്കപ്പെടുന്നു. ജൂണ്‍ തുടക്കത്തില്‍ മൂഡിയും ഫിച്ചും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചിരുന്നു. റിസര്‍വ് ബാങ്കും കഴിഞ്ഞ വര്‍ഷം 135 ബിപിഎസിന് മുകളിലുള്ള പ്രധാന വായ്പാ നിരക്ക് 115 ബേസിസ് പോയിന്റ് കുറച്ചിരുന്നുവെങ്കിലും പണപ്പെരുപ്പ സമ്മര്‍ദ്ദം ഉയര്‍ന്നതിനാല്‍ വിപണി പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ഇത്തവണ നിരക്ക് സ്ഥിരമായി നിലനിര്‍ത്താന്‍ തീരുമാനിച്ചു.

റിസര്‍വ് ബാങ്കും സര്‍ക്കാരും തീര്‍ച്ചയായും സഹകരിക്കുന്നുണ്ട്, എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാരിന് ചെയ്യാനുണ്ടെന്നും രഘുറാം രാജന്‍ പറഞ്ഞു. വായ്പ സമ്പദ്വ്യവസ്ഥയുടെ സമ്മര്‍ദ്ദത്തിലായ മേഖലകളിലേക്ക് എത്തുന്നുണ്ടോയെന്നും കാര്യക്ഷമമായ സ്ഥാപനങ്ങള്‍ക്ക് വായ്പ ലഭിക്കുന്നുണ്ടോയെന്നും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഭവങ്ങള്‍ ഇന്ന് ഇന്ത്യയില്‍ പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഇവിടെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

കമ്പനികളുടെയും ബാങ്കുകളുടെയും കടബാധ്യത ലഘൂകരിക്കുന്നതിന് ബാങ്കുകള്‍ കോര്‍പ്പറേറ്റ് വായ്പകള്‍ പുന:സംഘടിപ്പിക്കാന്‍ അനുവദിക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യാഴാഴ്ച വ്യക്തമാക്കി. ഈ ഘട്ടത്തില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് സാമ്പത്തിക ശേഷി സംരക്ഷിക്കുക എന്നതിലാണെന്നും അതുവഴി വൈറസിനെ നേരിടുമ്പോള്‍ ന്യായമായ രീതിയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്നും അതിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും രഘുറാം രാജന്‍ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved