ഐടി കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്നതായി പരാതി; പൊലീസ് അന്വേഷണം തുടങ്ങി

November 19, 2019 |
|
News

                  ഐടി കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്നതായി പരാതി; പൊലീസ് അന്വേഷണം തുടങ്ങി

ബംഗളൂരു: രാജ്യത്തെ മുന്‍നിര ഐടി കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുസംഘങ്ങള്‍ പെരുകുന്നതായി പരാതി.  ഇന്‍ഫോസിസ് അടക്കമുള്ള കമ്പനികളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ഇന്‍ഫോസിസ് എച്ച്ആര്‍ വിഭാഗം ഇതുസംബന്ധിച്ച വിവിരങ്ങള്‍ പുറത്തുവിട്ടതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തു. ആയിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍ തട്ടിപ്പുകളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  

സുമേഷ് എന്ന വ്യക്തിയാണ് ഇന്‍ഫോസിസ് എച്ചആര്‍ ഓഫീസര്‍ എന്ന പേരില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകള്‍ നടത്തുന്നത്. ഇല്‌ക്ടോണിക് വിഭാഗത്തില്‍ ജോലി ചെയ്യുന്ന സന്തോഷ് കുമാര്‍ പോലീസില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതോടെ പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

നേരിട്ടുവരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ശരിപ്പെടുത്തി കൊടുക്കുമെന്നായിരുന്നു വ്യാജ ഏജന്റിന്റെ വാഗ്ദാനം. അതേസമയം ഏജന്റ് വഴി കമ്പനി ജോലി ആര്‍ക്കും ജോലി നല്‍കാനുദ്ദേശിച്ചിട്ടില്ലെന്നാണ് കമ്പനി പറയുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ മികവ് പരിശോധിച്ചാണ് കമ്പനി ജോലി നല്‍കുന്നത്. 

ഐടി വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തി അന്വേഷമം ആരംഭിച്ചിട്ടുണ്ട്. ജോലി വാഗ്ദാനം ഉദ്യോഗാര്‍ത്ഥിരകളില്‍ നിന്ന് പണം തട്ടുന്ന സംഘങ്ങള്‍ പെരുകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ഐടി വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.  തട്ടിപ്പില്‍ ആയിരങ്ങള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട്.  

Related Articles

© 2025 Financial Views. All Rights Reserved