പഞ്ചാബ് നാഷണല്‍ ബാങ്കിന് തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടി; ആര്‍ബിഐ ബാങ്കിന് നേരെ കടിഞ്ഞാണിട്ട് 50 ലക്ഷം രൂപ പിഴയീടാക്കി

August 05, 2019 |
|
News

                  പഞ്ചാബ്  നാഷണല്‍ ബാങ്കിന് തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടി; ആര്‍ബിഐ ബാങ്കിന് നേരെ കടിഞ്ഞാണിട്ട്  50 ലക്ഷം രൂപ പിഴയീടാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിലൊന്നായ പഞ്ചാബ് നാഷണല്‍ ബാങ്കിന് നേരെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ 50 ലക്ഷം രൂപ പിഴ ഈടാക്കിയതായി റിപ്പോര്‍ട്ട്. ബാങ്കില്‍ നടന്ന തട്ടിപ്പ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിനാണ് ആര്‍ബിഐ പഞ്ചാബ് നാഷണല്‍ ബാങ്കിന് നേരെ നടപടിയെടുത്തത്. കിംഗ് ഫിഷര്‍ എയര്‍ലൈന്റെ അക്കൗണ്ടില്‍ നടന്ന തട്ടിപ്പ് വിവരങ്ങള്‍ സമര്‍മിപ്പിക്കാതെ വന്‍ വീഴ്ച്ചയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് വരുത്തിവെച്ചത്. തട്ടിപ്പ് വിവരങ്ങള്‍ കൃത്യസമയത്ത് ബാങ്ക് സമര്‍പ്പിക്കാതെ അലംഭാവം കാട്ടിയെന്നാണ് ആര്‍ബിഐ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. 

അതേസമയം  2018 ജൂലൈ പത്തിനാണ് ബാങ്ക് തട്ടിപ്പ് വിവരങ്ങള്‍ ആര്‍ബിഐക്ക് സമര്‍പ്പിച്ചത്. തട്ടിപ്പ് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥരടക്കം വന്‍ വീഴ്ച്ച വരുത്തിയിട്ടുണ്ടെന്നാണ് ആര്‍ബിഐ അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് പ്രകാരമാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പഞ്ചാബ് നാഷണല്‍ ബാങ്കിന് നേരെ പിഴ ഈടാക്കിയത്. അതേസമയം വിവിധ കമ്പനികള്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വന്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ ബാങ്ക് തന്നെ പുറത്തുവിടുകയും വിശദീകരിക്കുകയും ചെയ്തു. ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡ് (ബിപിഎസ്എല്‍) ആണ് വന്‍ തട്ടിപ്പ് നടത്തിയതെന്ന വിവരം ബാങ്ക് പുറത്തുവിട്ടത്. കമ്പനി ആകെ 3,805.15 കോടി രൂപയുടെ വന്‍ തട്ടിപ്പ് നടത്തിയെന്നാണ് ബാങ്ക് പറയുന്നത്. 

തട്ടിപ്പുമായി ബന്ധപ്പെട്ട പൂര്‍ണമായ വിവരങ്ങള്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യക്ക് ബാങ്ക് കൈമാറുകയും ചെയ്തു. വജ്രവ്യപാരിയായ നീരവ് മോദിയടക്കമുള്ളവര്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13000 കോടി രരൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയിരുന്നു. നീരവ് മോദിയില്‍ നിന്ന് വായ്പ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളുമായി ബാങ്ക് മുന്നോട്ടുപോകുന്നതിനിടയിലാണ് വീണ്ടും വായ്പാ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കാര്യം ബാങ്ക് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നത്. 

ഭൂഷണ്‍ ആന്‍ഡ് പവര്‍ സ്റ്റീല്‍ ബാങ്കിന്റെ പണം വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് വന്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതെന്നും, ബാങ്ക് കമ്പനിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കില്‍ നിന്നെടുത്ത വായ്പയില്‍ വന്‍ തിരിമറികള്‍ നടന്നിട്ടുണ്ടെന്നും, ഫണ്ടിംഗ് ഉപയോഗത്തില്‍ തന്നെ വന്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കുന്നു. ഫോറന്‍സിക് അന്വേഷണത്തിലൂടെയും, പോലീസ് അന്വേഷണത്തിലൂടെയും തട്ടിപ്പിന്റെ രേഖകള്‍ കണ്ടെടുക്കാന്‍ സാധിച്ചുവെന്നാണ് വിവരം. അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ നിലവില്‍ പരിഗണിക്കുന്നത് എന്‍സിഎല്‍ടിയാണ്. അതേസമയം കമ്പനിക്ക് ബാങ്കില്‍ നിന്ന് ആകെ വായ്പയായി അനുവദിച്ചിട്ടുള്ളത് 1932.47 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.  എന്നാല്‍ ഇന്ത്യയിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്ന് ബാങ്ക് ആകെ തട്ടിപ്പ് നടത്തിയത് 3191.51 കോടി രൂപയും, ദുബായ് ശാഖയില്‍ നിന്ന് 345.74 കോടി രൂപയും, ഹോങ്കോംഗ് ശാഖയില്‍ നിന്ന് 267 കോടി രൂപയുമാണ് കമ്പനി തട്ടിപ്പ് നടത്തിയിട്ടുള്ളത്. 

Related Articles

© 2025 Financial Views. All Rights Reserved