പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ബാധകമെന്ന് എഎആര്‍

September 09, 2021 |
|
News

                  പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ബാധകമെന്ന് എഎആര്‍

മലയാളികളുടെ ഇഷ്ടവിഭവമായ പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ബാധകമായിരിക്കുമെന്ന് ഗുജറാത്ത് ബെഞ്ച് ഓഫ് അഡ്വാന്‍സ് റൂളിങ് (എഎആര്‍) വ്യക്തമാക്കി. പായ്ക്കറ്റിലാക്കി വരുന്ന ഉടനടി ഉപയോഗിക്കാവുന്ന പൊറോട്ടയ്ക്കാണ് 18 ശതമാനം ജിഎസ്ടി ചുമത്തിയിരിക്കുന്നത്. കോവിഡ് കാലമായതോടെ കടകളും ഇത്തരം പെറോട്ടകള്‍ ഉപയോക്താക്കളിലേത്ത് എത്തിക്കുന്നത്. പെറോട്ട ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടും ചെലവുമാണ് കടകളെ പായ്ക്കറ്റ് പെറോട്ടകളിലേക്ക് എത്തിച്ചത്. പായ്ക്കറ്റിലെത്തുന്ന പൊറോട്ടയ്ക്ക് വിപണികളിലും ആവശ്യക്കാര്‍ ഏറെയാണ്. അതേസമയം കടകളില്‍ ഉണ്ടാക്കുന്നതും പാര്‍സല്‍ നല്‍കുന്നതുമായ പൊറോട്ടകള്‍ക്ക് അഞ്ചു ശതമാനം തന്നെയാകും ജിഎസ്ടി.

അഹമദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പായ്ക്കറ്റ് പൊറോട്ട നിര്‍മതാക്കാളായ വടൈലാല്‍ ഇന്‍ഡസ്ട്രീസിന്റെ ഹര്‍ജിയിലാണ് അതോരിറ്റിയുടെ പുതിയ റൂളിങ്. പായ്ക്കറ്റിലെത്തുന്ന റൊട്ടിക്കും ചപ്പാത്തിക്കും എച്ച്.എസ്.എന്‍. കോഡ് 1905നു കീഴില്‍ അഞ്ചു ശതമാനം ജിഎസ്ടിയാണ് ചുമത്തുന്നത്. ഇതേ മാനദണ്ഡം പൊറോട്ടയ്ക്കും ബാധകമാക്കണമെന്നായിരുന്നു വടൈലാലിന്റെ ആവശ്യം. ചപ്പാത്തിയും റൊട്ടിയും(ഫുല്‍ക) പൊറോട്ടയും എല്ലാം സമാനമാണ്. ഉണ്ടാക്കുന്നതു മുതല്‍ പാചകം ചെയ്യുന്നതു വരെ ഒരുപോലെയാണ്. പൊറോട്ട ഉണ്ടാക്കുന്നതും കഴിക്കുന്നതും ചാപ്പാത്തിക്കും ഫുല്‍കയ്ക്കും സമാനമായാണെന്നു കമ്പനി വാദിച്ചു.

കഴിഞ്ഞവര്‍ഷം ജൂണില്‍ കര്‍ണാടക ബെഞ്ച് ഓഫ് അഡ്വാന്‍സ് റൂളിങ്ങും പായ്ക്കറ്റില്‍ വരുന്ന പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി. ബാധകമാണെന്നു വിധിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലടക്കം ഏറെ വിവാദമായിരുന്നു ഈ വിധി. ഉടനടി ഉപയോഗിക്കാമെന്ന തരത്തില്‍ വിപണിയിലെത്തുന്ന പൊറൊട്ടകള്‍ കഴിക്കുന്നതിനു വീണ്ടും ചൂടാക്കേണ്ടതുണ്ട്. അതിനാല്‍ 18 ശതമാനം ജിഎസ്ടി ബാധകമാകുമെന്നായിരുന്നു വിധി. എച്ച്എസ്എന്‍ 1905ല്‍ ഉള്‍പ്പെടുത്താതെ അന്ന് പൊറോട്ടയെ എച്ച്എസ്എന്‍ 2106ലാണ് ഉള്‍പ്പെടുത്തിയത്. സമാന വിധി തന്നെയാണ് വടൈലാലിന്റെ കാര്യത്തിലും ഗുജറാത്ത് എ.എ.ആര്‍. കൈക്കൊണ്ടിരിക്കുന്നത്.

എട്ടുതരത്തിലുള്ള പെറോട്ടകള്‍ തങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്നു വടൈലാല്‍ കോടതിയില്‍ വ്യക്തമാക്കി. പ്രധാന കൂട്ട് ഗോതമ്പാണ്. മലബാര്‍ പെറോട്ടയ്ക്കായി 62 ശതമാനം കൂട്ട് ഉപയാഗിക്കുമ്പോള്‍ മികസഡ് വെജ് പൊറോട്ടയ്ക്കായി 36 ശതമാനം കൂട്ട് ഉപയോഗിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. പായ്ക്കറ്റിലെത്തുന്ന ചാപ്പത്തി, റൊട്ടി എന്നിവയ്ക്കു സമാനമായി ഉടനടി ഉപയോഗിക്കാവുന്ന എന്ന തരത്തിലാണ് പൊറോട്ടകളെത്തുന്നതെങ്കിലും 3-4 മിനിറ്റ് മീഡിയം തീയില്‍ ഇവ പാചകം ചെയ്യണമെന്നു കമ്പനി തന്നെ പായ്ക്കറ്റില്‍ നിര്‍ദേശിക്കുന്നുണ്ടെന്നു അതോരിറ്റി നിരീക്ഷിച്ചു. നന്നായി പാകമാകുന്നതിനും രുചികും മറ്റും എണ്ണയോ വെണ്ണയോ ഉപയോഗിക്കണമെന്നും കമ്പനി പറയുന്നു. അതിനാല്‍ തന്നെ അഞ്ചു ശതമാനം ജിഎസ്ടി എന്നവാദം നിലനില്‍ക്കിലെന്നും അതോരിറ്റി വ്യക്തമാക്കി.

ചപ്പാത്തി, റൊട്ടി എന്നിവയുടെ നിര്‍മാണത്തിനു സമാനമായി പൊറോട്ടയ്ക്കും ഗോതമ്പാണ് ഉപയോഗിക്കുന്നതെങ്കിലും ഇവയുടെ കൂട്ട് 36- 62 ശതമാനം വരെയാണെന്നു കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിധിയില്‍ വ്യക്തമാക്കുന്നുണ്ട്. അടുത്തിടെ പപ്പടവുമായി ബന്ധപ്പെട്ട് ഗുജറാത്ത് എ.എ.ആറിന്റെ വിധിയും ഏറെ വിവാദമായിരുന്നു. പപ്പടം കൈകൊണ്ടുണ്ടാക്കുന്ന ഭക്ഷണ പദാര്‍ഥമാണെന്ന് എഎആര്‍ നിരീക്ഷിച്ചത്. സദ്യയ്ക്കും വീട്ടാവശ്യങ്ങള്‍ക്കും പപ്പടം എണ്ണയില്‍ പൊരിച്ച് ഉപയോഗിക്കുന്നതുപോലെ തന്നെ പൂജാകര്‍മങ്ങള്‍ക്ക് പപ്പടം പൊരിക്കാതെയും ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ തന്നെ പപ്പടം എച്ച്എസ്എന്‍ 19059040 വിഭാഗത്തില്‍പ്പെടുമെന്നും ഈ വിഭാഗത്തിനു ജിഎസ്ടി ഉണ്ടാകില്ലെന്നും എഎആര്‍ വ്യക്തമാക്കി. പപ്പടത്തെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ അതേ സവിശേഷതകളുള്ള ഫ്രൈയിംസിന് 18 ശതമാനം നികുതി ചുമത്തിയിരുന്നു.

Read more topics: # ജിഎസ്ടി, # GST,

Related Articles

© 2025 Financial Views. All Rights Reserved