വാഹന വിപണിയിലെ മാന്ദ്യം 10 ലക്ഷം തൊഴിലാളികളെ ബാധിച്ചേക്കാം; 50 ലക്ഷം ജീവനക്കാരില്‍ കരാര്‍ ജോലി ചെയ്യുന്ന 35 ലക്ഷം പേര്‍ ആശങ്കയില്‍; കയറ്റുമതിയിലും 17 ശതമാനം ഇടിവെന്ന് റിപ്പോര്‍ട്ട്

July 25, 2019 |
|
News

                  വാഹന വിപണിയിലെ മാന്ദ്യം 10 ലക്ഷം തൊഴിലാളികളെ ബാധിച്ചേക്കാം;  50 ലക്ഷം ജീവനക്കാരില്‍ കരാര്‍ ജോലി ചെയ്യുന്ന 35 ലക്ഷം പേര്‍ ആശങ്കയില്‍; കയറ്റുമതിയിലും 17 ശതമാനം ഇടിവെന്ന് റിപ്പോര്‍ട്ട്

മുംബൈ: വാഹന വിപണിയില്‍ ഇപ്പോള്‍ നേരിടുന്ന മാന്ദ്യത്തിന് പിന്നാലെ 10 ലക്ഷം കരാര്‍ ജീവനക്കാരുടെ തൊഴിലിനെ ബാധിച്ചേക്കാമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രാജ്യത്ത് ഈ മേഖലയില്‍ ജോലി ചെയ്യുന്ന 50 ലക്ഷം ജീവനക്കാരില്‍ 35 ലക്ഷം പേരും കരാര്‍ തൊഴിലാളികളാണ്. ഇവരില്‍ കുറഞ്ഞത് 10 ലക്ഷം പേരെയെങ്കിലും ഇപ്പോഴത്തെ മാന്ദ്യം ബാധിക്കാം. ഇക്കഴിഞ്ഞ ഏപ്രിലിലെ കണക്ക് നോക്കിയാല്‍ വാഹന വിപണിയില്‍ 17 ശതമാനം ഇടിവാണ് നേരിട്ടത്. കമ്പനികളുടെ വളര്‍ച്ചയുടെ കാലത്ത് കൂടുതല്‍ തൊഴിലാളികളെ എടുത്തതിന് പിന്നാലെ നഷ്ടം നേരിട്ട വേളയില്‍ ഉല്‍പാദനം വെട്ടിച്ചുരുക്കുകയും 20 ശതമാനത്തോളം ജോലിക്കാരെ പിരിച്ച് വിടേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. 

രാജ്യത്തെ ഓരോ കമ്പനികളിലും 10 മുതല്‍ 15 ശതമാനം വരെ പിരിച്ച് വിടലുകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് ഇവ നല്‍കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ വാഹന പിവണിയിലുണ്ടായ 17 ശതാമാനം ഇടിവെന്നത് ഏറ്റവും വലിയ നഷ്ടമാണ് സൂചിപ്പിക്കുന്നതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഇത് കരാര്‍ ജീവനക്കാരേയും സ്ഥിരം ജീവനക്കാരേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. 

ഹരിയാന, പൂനെ, ജംഷദ്പൂര്‍ മുതല്‍ മധ്യപ്രദേശിന്റെ ചില ഭാഗങ്ങളായ ഗുരുഗ്രാം-മനേസര്‍ ബെല്‍റ്റിലെ വാഹന വില്‍പ്പനയില്‍ വന്ന മാന്ദ്യമാണ് തൊഴില്‍ നഷ്ടത്തിന് കാരണമായതെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഈ മേഖലയിലെ കയറ്റുമതി 17 ശതമാനമായി കുറഞ്ഞ് വ്യാപാരം ഏകദേശം ഒരു ട്രില്യണ്‍ ഡോളറിലെത്തി. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന 26 ശതമാനം ഘടകങ്ങളും ഉല്‍പ്പന്നങ്ങളുമാണ് ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നത്. 

Related Articles

© 2025 Financial Views. All Rights Reserved