രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; ഇന്ത്യന്‍ രൂപ യുഎസ് ഡോളറിനെതിരെ 74.50; റെക്കോഡ് ഇടിവിന് ശേഷം ഉയര്‍ച്ചയിലേക്ക്; പ്രതീക്ഷ നല്‍കുന്ന തിരിച്ച് വരവ്

March 13, 2020 |
|
News

                  രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; ഇന്ത്യന്‍ രൂപ യുഎസ് ഡോളറിനെതിരെ 74.50; റെക്കോഡ് ഇടിവിന് ശേഷം ഉയര്‍ച്ചയിലേക്ക്; പ്രതീക്ഷ നല്‍കുന്ന തിരിച്ച് വരവ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപ ഇന്ന് യുഎസ് ഡോളറിനെതിരെ 74.50 എന്ന റെക്കോഡ് ഇടിവ് രേഖപ്പെടുത്തി. 2018 ഒക്ടോബറിലെ ഏറ്റവും താഴ്ന്ന നിരക്ക് 74.48 ആയിരുന്നു. അതില്‍ നിന്നും വീണ്ടും യുഎസ് ഡോളറിനെതിരെ രൂപയുടെ ഇടിവുണ്ടായി. കൊറോണ വൈറസ് അണുബാധ വ്യാപിച്ചതിനെത്തുടര്‍ന്ന് ആഗോള വിപണികള്‍ കടുത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നും ഇത് ലോകമെമ്പാടുമുള്ള ഡോളര്‍ പണലഭ്യതയില്‍ പൊരുത്തക്കേട് ഉണ്ടാക്കുന്നുവെന്നും റിസര്‍വ് ബാങ്ക് വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ സെഷനില്‍ രൂപ 74.21 ല്‍ ക്ലോസ് ചെയ്തിരുന്നു.

അതേസമയം, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം പിന്നീട് 74 ആയി ഉയര്‍ന്നു. ഇതുവരെ 73.90 മുതല്‍ 74.50 വരെയാണ് വ്യാപാരം നടന്നത്. അതേസമയം, ബിഎസ്ഇയിലെയും എന്‍എസ്ഇയിലെയും വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തലാക്കിയതിന് ശേഷം പുനരാരംഭിച്ചു. എന്നാല്‍ ആദ്യകാല വ്യാപാരത്തില്‍ നിഫ്റ്റി 10 ശതമാനം ഇടിഞ്ഞു. ഇക്വിറ്റികളിലെ പരിഭ്രാന്തി അതേ അളവില്‍ കറന്‍സികളിലേക്ക് കുതിച്ചില്ല എന്ന് ഐഎഫ്എ ഗ്ലോബല്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് ഇതുവരെയും നല്ല പ്രവര്‍ത്തനമാണ് നടത്തിയത്. അതേസമയം കറന്‍സി കുത്തനെ ഇടിയുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് നടപടിയെടുക്കുമെന്ന് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു. പക്ഷേ ഇത് ഏതെങ്കിലും പ്രത്യേക തലത്തില്‍ രൂപയെ സംരക്ഷിക്കുന്നതായി കരുതാന്‍ കഴിയില്ല.

വിപണിയിലെ നിലവിലെ ആഗോള പ്രതിസന്ധിയില്‍ മതിയായ ഡോളര്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിനായി വിദേശനാണ്യ വിപണിയില്‍ വില്‍പ്പന / വാങ്ങല്‍ സ്വാപ്പുകള്‍ നടത്തുമെന്ന് റിസര്‍വ് ബാങ്ക് വ്യാഴാഴ്ച പ്രഖ്യാപിച്ചു. 2 ബില്യണ്‍ ഡോളറിന്റെ ആദ്യ സ്വാപ്പാണ് മാര്‍ച്ച് 16 ന് നടക്കുന്നത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്ന 70 ലധികം കേസുകള്‍ ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചു. കൊറോണ വൈറസ് പടരാതിരിക്കാനുള്ള വ്യാപകമായ ശ്രമത്തില്‍ രാജ്യത്തേക്കുള്ള വിസയുടെ ഭൂരിഭാഗവും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും ബുധനാഴ്ച അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved