
എണ്ണ വില്‍ക്കാന്‍ പാടുപെട്ട് റഷ്യ. ഉക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ മോസ്‌കോയുമായി സഹകരിക്കാന്‍ രാജ്യങ്ങള്‍ വിസമ്മതിക്കുന്നതും, ലോജിസ്റ്റിക്കല്‍ വെല്ലുവിളികളും, കൂടുതല്‍ ഉപരോധങ്ങളെക്കുറിച്ചുള്ള ഭയവും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ രാജ്യങ്ങളെ പിന്നോട്ടടിക്കുകയാണ്.
റഷ്യയുടെ ഊര്‍ജ വ്യവസായത്തിന് നേരിട്ടുള്ള ഉപരോധം ഇല്ലെങ്കില്‍ പോലും എണ്ണ കയറ്റുമതിയില്‍ പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ (ബിപിഡി) നഷ്ടമാകുമെന്ന് റിസ്റ്റാഡ് എനര്‍ജിയുടെ തലവനായ അനലിസ്റ്റ് ജരാന്‍ഡ് റിസ്റ്റാഡ് അഭിപ്രായപ്പെടുന്നു. അേേതസമയം കഴിഞ്ഞ വര്‍ഷം വിറ്റത് പ്രതിദിനം 10.5 ദശലക്ഷം ബിപിഡിയാണ്.
ആഗോള വിതരണത്തിന്റെ ദൗര്‍ലഭ്യം ഉണ്ടായിട്ടും വില കുതിച്ചുയരുന്ന പ്രവണതയാണുള്ളത്. ബ്രെന്റ് നോര്‍ത്ത് സീ ക്രൂഡ് ഓയില്‍ ഈ ആഴ്ച ബാരലിന് 120 ഡോളറായി ഉയര്‍ന്നു. അതേസമയം ഗ്യാസ് റെക്കോര്‍ഡ് ഉയരത്തിലെത്തി. ഒപെകും റഷ്യ ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന എണ്ണ കയറ്റുമതിക്കാരും ബുധനാഴ്ച യോഗം ചേര്‍ന്നപ്പോള്‍ മുമ്പ് സമ്മതിച്ച നിലവാരത്തിനപ്പുറം ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ വിസമ്മതിച്ചു. ഇത് വിതരണ സമ്മര്‍ദ്ദം ലഘൂകരിക്കുമെന്ന പ്രതീക്ഷകള്‍ തകര്‍ത്തു.
എണ്ണ വില റഷ്യയ്ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചേക്കാമെങ്കിലും വാങ്ങുന്നവരില്‍ നിന്ന് വലിയ തിരിച്ചടി നേരിടുന്നു. എനര്‍ജി അസ്പെക്ട്സ് കണക്കാക്കുന്നത് അനുസരിച്ച് ബ്രോക്കര്‍മാരും റിഫൈനറികളും മോസ്‌കോയെ ഒഴിവാക്കുന്നത് കാരണം റഷ്യയുടെ 70 ശതമാനം എണ്ണ കയറ്റുമതിയും സ്തംഭിച്ചിരിക്കുകയാണ്. എന്നാല്‍ യുക്രൈന്‍ അധിനിവേശത്തെ പ്രതി പാശ്ചാത്യ ഉപരോധങ്ങള്‍ റഷ്യയുടെ ഊര്‍ജ്ജ മേഖലയെ ഒഴിവാക്കിയിരിക്കുന്നു. കാരണം യൂറോപ്പ് അതിനെ ആശ്രയിക്കുന്നു.
ജര്‍മ്മനി കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നിന്ന് വാതകത്തിന്റെ 55 ശതമാനവും ഇറക്കുമതി ചെയ്തു. ഈ കണക്ക് വെട്ടിക്കുറയ്ക്കാനും കാറ്റ്, സൗരോര്‍ജ്ജം തുടങ്ങിയ പുനരുപയോഗ ഊര്‍ജ സ്രോതസുകള്‍ യാഥാര്‍ത്ഥ്യമാകാനും വര്‍ഷങ്ങളെടുക്കും. റഷ്യയില്‍ നിന്ന് പൈപ്പ് ലൈന്‍ ഡെലിവറികള്‍ തുടരുന്നു. എന്നാല്‍ ആഗോള അപലപനത്തിന്റെ ഭീഷണിയും കൂടുതല്‍ ഉപരോധങ്ങളുടെ സാധ്യതയും പരിഗണിച്ച്, യൂറോപ്യന്‍ ഇറക്കുമതിക്കാര്‍ മറ്റ് സ്രോതസുകള്‍ നോക്കുകയാണ്.
നോര്‍ത്ത് സീ ഓയില്‍ പോലുള്ള ബദലുകള്‍ ഉപയോഗിച്ച് റഷ്യന്‍ ക്രൂഡിനെ 'മിക്കവാറും മാറ്റിസ്ഥാപിച്ചതായി' ഫിന്‍ലന്‍ഡിന്റെ എനര്‍ജി ഗ്രൂപ്പായ നെസ്റ്റെ പറയുന്നു. റഷ്യന്‍ അസംസ്‌കൃത വസ്തുക്കളുടെ വാങ്ങല്‍ പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് സ്വീഡനിലെ ബിറ്റുമെന്‍ ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ നൈനാസ് പറഞ്ഞു.
ഷിപ്പിംഗ് കമ്പനികള്‍ കരിമ്പട്ടികയില്‍ പെടുത്തിയ റഷ്യ തുറമുഖങ്ങള്‍ വഴി കയറ്റുമതി ചെയ്യുന്നതിനാല്‍ കസാഖ് ഓയില്‍ പോലുള്ള ചില റഷ്യന്‍ ഇതര ക്രൂഡുകളും പിഴ ചുമത്തുന്നു. എന്നിരുന്നാലും, ഊര്‍ജ വ്യവസായത്തിന്മേലുള്ള ഉപരോധം പാശ്ചാത്യ രാജ്യങ്ങള്‍ തീര്‍ച്ചയായും നിരാകരിക്കുകയാണെങ്കില്‍ വാങ്ങുന്നവര്‍ ചിലര്‍ തിരിച്ചെത്തിയേക്കാം.
ചൈനയും ഇന്ത്യയും ഇപ്പോഴും എണ്ണ വാങ്ങുന്നില്ല. പക്ഷേ ഷിപ്പിംഗ്, ഇന്‍ഷുറന്‍സ്, പേയ്മെന്റുകള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചുകഴിഞ്ഞാല്‍ അവര്‍ സാവധാനം ക്രൂഡ് വാങ്ങാന്‍ തുടങ്ങുമെന്ന് ഞങ്ങള്‍ കരുതുന്നുവെന്ന് എനര്‍ജി ആസ്‌പെക്ട്‌സ് അനലിസ്റ്റ് ലിവിയ ഗല്ലരാതി പറഞ്ഞു. സൈനിക സാമഗ്രികള്‍ക്കായി റഷ്യയെ ആശ്രയിക്കുന്ന ഇന്ത്യ, വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്‌തെങ്കിലും അധിനിവേശത്തെ അപലപിക്കുന്നത് നിര്‍ത്തി. ഒരു ദശാബ്ദത്തിലേറെയായി റഷ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയും ആക്രമണത്തെ ഇതുവരെ അപലപിച്ചിട്ടില്ല.