കോവിഡ്-19 സൗദിഅരാംകോയുടെ ലാഭത്തില്‍ ഇടിവ് വരുത്തിയേക്കും; തിങ്കളാഴ്ച്ച അരാംകോയുടെ ലാഭവിവരം പുറത്തുവരാനിരിക്കെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെയൊക്കെ; റഷ്യയുമായുള്ള വടംവലിയും തിരിച്ചടിയാകും; സൗദി അരാംകോയ്ക്ക് നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണവും സൗദിയുടെ വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തും

March 14, 2020 |
|
News

                  കോവിഡ്-19 സൗദിഅരാംകോയുടെ ലാഭത്തില്‍ ഇടിവ് വരുത്തിയേക്കും; തിങ്കളാഴ്ച്ച അരാംകോയുടെ ലാഭവിവരം പുറത്തുവരാനിരിക്കെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെയൊക്കെ; റഷ്യയുമായുള്ള വടംവലിയും തിരിച്ചടിയാകും; സൗദി അരാംകോയ്ക്ക് നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണവും സൗദിയുടെ വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തും

റിയാദ്:ലോകത്തിലെ ഏറ്റവും ലാഭമുള്ള കമ്പനിയാണ് സൗദി അരാംകോ. ലാഭത്തില്‍ മാത്രമല്ല, വിപണി മൂലധനം രണ്ട് ട്രില്യണ്‍ ഡോളര്‍ വരെ കടന്ന കമ്പനി. ഇങ്ങനെ ഒട്ടനവധി വിശേഷണങ്ങള്‍ക്കൊണ്ട് ശ്രദ്ധ നേടിയ കമ്പനി കൂടിയാണ് സൗദി അരാകോ.  എന്നാല്‍ സൗദി അരാംകോയുടെ  ലാഭത്തില്‍ വന്‍ ഇടിവ് വന്നേക്കുമെന്നാണ് വിവിധ കോണുകളില്‍ നിന്ന് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.  2019 ലെ ലാഭവിവരം തിങ്കളാഴ്ച്ച കമ്പനി പുറത്തുവിട്ടേക്കും. അതേസമയം പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക ശേഷം ആദ്യമായിട്ടാണ് കമ്പനിയുടെ ലാഭ വിവരം പുറത്തുവിടുന്നതെന്ന പ്രത്യേകതയും ഉണ്ട് നിലവില്‍.  ലാഭത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്താന്‍ സാധ്യത കൂടുതലുമാണ്. അങ്ങനെ സംഭവിച്ചാല്‍ അത് സൗദി അരാംകോയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയാകും രേഖപ്പെടുത്തിയേക്കുക. 

എണ്ണ വ്യാപാരത്തിലുണ്ടായ തകര്‍ച്ചയാണ് സൗദി അരാംകോയുടെ ലാഭത്തില്‍ ഇടിവ് രേഖപ്പെടുത്താന്‍ ഇടയാക്കിയേക്കുക. കൊറോണ വൈറസ് ആഘാതം കമ്പനിയുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിട്ടുണ്ട് സാഹചര്യം പരിശോധിക്കുമ്പോള്‍.  കഴിഞ്ഞ ഡിസംബറില്‍ സംഘടിപ്പിച്ച ഐപിഒയില്‍ വന്‍ധനസമാഹരണം നടത്താന്‍ കമ്പനിക്ക് സാധിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ സമാഹരണമായിരുന്നു കമ്പനി അന്ന് നേടിയത്.  ഏകദേശം  29.4 ബില്യണ്‍ ഡോളര്‍ സമാഹരണമായിരുന്നു കമ്പനി അന്ന് കൈവരിച്ചത്.  

അരാംകോയുടെ ഓഹരി വില്‍പ്പനയ്ക്ക് മുന്‍കയ്യെടുത്തത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍സല്‍മാനായിരുന്നു. സമീപ കാലത്ത് സൗദിയില്‍ നടത്തിയ  സാമ്പത്തിക പരിഷ്‌കരണങ്ങളുടെയും, സാമൂഹിക മാറ്റങ്ങളുടെയും ഫലമായാണ് സൗദി അരാംകോയുടെ ഓഹരികള്‍ വിറ്റഴിത്താന്‍കിരീടവകാശി തയ്യാറായത്.  കമ്പനിയുടെ 1.75 ശതമാനം വരുന്ന ഓഹരി വില്‍പ്പനയിലൂടെ 29.9 ബില്യണ്‍ ഡോളര്‍ സമാഹരണ റെക്കോര്‍ഡ് നേട്ടമായി തന്നെയാണെങ്കിലും ആഗോളതലത്തില്‍ കോവിഡ്-19 മൂലമുണ്ടായ സാമ്പത്തിക ആഘാതം കമ്പനിയുടെ ആകെ ലാഭവിഹിതം കുത്തനെ ഇടിയുന്നതിന് കാരണമാകും. സൗദി സമ്പദ് വ്യവസ്ഥയുടെ, സൗദിയുടെ വളര്‍ച്ചയുടെ മുഖ്യ പങ്ക് വഹിക്കുന്ന അരാംകോയുടെ ഓഹരി വില്‍പ്പന 2018 ല്‍ നടക്കണമെന്നായിരുന്നു നേരത്തെ തീരുമാനിച്ചെങ്കിലും സൗദി പിന്നീട് 2019 ലേക്ക് ചില കാരണങ്ങളാല്‍ നീട്ടിക്കൊണ്ടുപോയെന്ന് പറയാം.  

എന്നാല്‍ എണ്ണയിലധിഷ്ടിതമായ സമ്പദ് വ്യവസ്ഥ തിരുത്തി സൗദി ഇപ്പോള്‍ സിനിമ, വിനോദം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളുടെ മുന്നേറ്റത്തിന് ശ്രദ്ധ നല്‍കുകയും ചെയ്യുന്നു.  ഇതിന്റെ ഭാഗമായി സൗദിയില്‍ വന്‍ പരിഷ്‌കാരണങ്ങളാണ് കൊണ്ടുവരുന്നത്.  ഓഹരി വിറ്റഴിച്ച് വന്‍ നേട്ടം കൊയ്ത്് അരാംകോ ലോക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്.  എന്നാല്‍ കോവിഡ്-19 സൗദി അരാംകോയ്ക്ക് വന്‍ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ട് നിലവില്‍.  എണ്ണ വില 30 ഡോോളറിലേക്ക് വരെ ചുരുങ്ങിയിരുന്നു. സൗദിയെ നിശ്ഭ്രമാക്കി കോവിഡ്-19. എന്നാല്‍ സൗദി അരാംകോ ഇക്കാര്യം അതീവ ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുന്നത് നിലവിലെ സാഹചര്യത്തില്‍.  

ഒപെകും സൗദിയും തമ്മിലെന്ത് ?  

കോവിഡ്-19 എണ്ണ വിപണിയെ നിശ്ഭ്രമാക്കിയിട്ടുണ്ട് നിലവിലെ സാഹചര്യത്തില്‍. ക്രൂഡ് വില ഇടിഞ്ഞതോടെ ഇന്ത്യയടക്കമുള്ള എണ്ണ ഇറക്കുമതി രാഷ്ട്രങ്ങള്‍ വില പേശലിലേക്ക് നീങ്ങി.  മാത്രമല്ല എണ്ണ ഉത്പ്പാദനവുമായ ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ റഷ്യയുമായി ഇടഞ്ഞ് നിന്നത് സൗദിക്ക് തിരിച്ചടയാണെന്നാണ് വിലയിരുത്തല്‍.  എന്നാല്‍ ഇതെല്ലാം സൗദിയുടെ ലാഭത്തില്‍ വന്‍തോതില്‍ തിരിച്ചടിക്ക് ഇടയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  നിലവില്‍ കമ്പനിയുടെ ഇപ്പോഴത്തെ വിപണി മൂലധനം പരിശോധിച്ചാല്‍ തന്നെ ഒരുകാര്യം ഉറപ്പാണ്. കമ്പനിയുടെ ഓഹരി വിലയിലടക്കം ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ എല്ലാ കമ്പനികള്‍ക്കും കോവിഡ്-19 വഴി തിരിച്ചടിയുണ്ടായിട്ടുണ്ടെങ്കിലും സൗദി അരാംകോയ്ക്കും സൗദിക്കും കോവിഡ് ഭീതി മൂലം ഉണ്ടാകുന്ന നഷ്ടം ഭീമവുമായിരിക്കും.  നിലവിലെ സാഹചര്യത്തില്‍ കമ്പനിയുടെ വിപണി മൂലധനം 1.55 ട്രില്യണ്‍ ആയി ചുരുങ്ങിയിട്ടുണ്ട്.  ഒരു ഘട്ടത്തില്‍ രണ്ട് ട്രില്യണ്‍ വരെ എത്തിയ കമ്പനിയുടെ വിപണി മൂലധനമാണ് ഇപ്പോള്‍  1.5 ട്രില്യണ്‍ ഡോളറിലേക്ക് ചുരുങ്ങിയത്.  

സൗദി അരാംകോയുടെ ലാഭം പരിശോധിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാണ്.നാളിതുവരെ അവരുടെ ലാഭം പുറത്തുവിടാത്ത സൗദിഭരണകൂടം ആദ്യമായിട്ടാണ് തങ്ങളുടെ ലാഭ കണക്ക് പുറത്ത് വിട്ടത്. 2019 ല്‍ കമ്പനിക്ക് ആകെ 111.1 ബില്യണ്‍ ഡോളര്‍ ലാഭം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ലോകത്തെ അത്ഭുതപ്പെടുത്തുന്ന ലാഭത്തിന്റെ കണക്ക് പുസ്തകമായിരുന്നു അതെന്ന് പറായം. എങ്കിലും ഒരുകാര്യം കൂടി തറപ്പിച്ച് പറയുകയാണ്. സൗദിയുടെ വളര്‍ച്ചയുടെ നട്ടെല്ലായ അരാംകോയുടെ  ലാഭം ഇത്തവണ കുത്തന ഇടിഞ്ഞേക്കും. കാരണം പലതുമുണ്ട്. 

ഒന്നാമതായി 2019 സെപ്റ്റംബറില്‍ ഹൂതി വിമതര്‍ സൗദി അരാംകോയ്ക്ക് നേരെ നടത്തിയ ആക്രമണവും, ഇറാനെതിരെ രാഷ്ട്രീയ യുദ്ധത്തിനും, മല്‍പ്പിടിത്തത്തിനും സൗദി ഇറങ്ങിത്തിരിച്ചതും അരാകോയുെ ലാഭം കുറയാനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. തീര്‍ന്നില്ല, കൊറോണ ഭീതിയില്‍ നിലംപരിശായ എണ്ണ വ്യാപാരം സൗദിക്ക് തിരിച്ചടി നല്‍കാനുള്ള സാധ്യതയും കാണുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved