വായ്പാ തുകയില്‍ തിരിമറി; അനില്‍ അംബാനിയുടെ കമ്പനിക്കെതിരെ എസ്ബിഐ നിയമനടപടി സ്വീകരിക്കും

July 12, 2019 |
|
News

                  വായ്പാ തുകയില്‍ തിരിമറി; അനില്‍ അംബാനിയുടെ കമ്പനിക്കെതിരെ എസ്ബിഐ നിയമനടപടി സ്വീകരിക്കും

മുംബൈ: അനില്‍ അംബാനിക്കെതിരെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ കടുത്ത നടപടികളുമായി മുന്നോട്ടുപോകും. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികള്‍ വായ്പകള്‍ വകമാറ്റി ചിലവഴിച്ചതായും, വായ്പാ തുകയില്‍ കൃത്രിമം കാട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ അംബാനിയുടെ മൂന്ന് കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്താനും, നിയമ നടപടികള്‍ സ്വീകരിക്കാനുമാണ് ബാങ്ക് ഇപ്പോള്‍ തീരുാമിനിച്ചിട്ടുള്ളത്. റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ടെലികോം, റിലയന്‍സ് ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ മൂന്ന് കമ്പനികളാണ് വായ്പാ തുകയില്‍ വന്‍ തിരിമറി നടത്തി ചിലവാക്കിയിട്ടുള്ളത്.ഏകദേശം 5500 കോടി രൂപയോളം വായാപാ ഇനത്തില്‍ അനുവദിച്ച തുകയില്‍ മാറ്റി ചിലവഴിച്ചിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കി. 

2017-2018 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച തുകയിലാണ് കമ്പനി വന്‍ തിരിമിറി നടത്തിയിട്ടുള്ളത്. നെറ്റിസണ്‍ എന്ന പ്രാദേദശിക കമ്പനിക്ക് 4000 കോടി  രൂപ റിലയന്‍സ് ഗ്രൂപ്പ് മൂലധന സഹായമായി  നല്‍കിയതിലുള്ള സംശയങ്ങളാണ് ബാങ്ക് കമ്പനിക്കെതിരെ കര്‍ശ നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടുള്‌ളത്. കടക്കെണിയിലൂടെ മുന്നോട്ടുപോകുന്ന അനില്‍ അംബാനിയുടെ കമ്പനിക്കെതിരെ ചൈനീസ് ബാങ്കുകളടക്കം നിയമ നടപടി സ്വീകരിച്ചുവരികയാണ്. കമ്പനി ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്താന്‍ സാധ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. 

അനില്‍ അംബാനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ കടത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2018 മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ കമ്പനിയുടെ ആകെ കടം 1.7 ലക്ഷം കോടി രൂപയാണ്. കണക്കുകള്‍ പ്രകാരം റിലയന്‍സ് കാപിറ്റലിന്റെ കടം 46,400 കോടി രൂപയും, റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ കടം 47,234 കോടി രൂപയും, റിലയന്‍സ് ഹോം ഫിനാന്‍സിന്റെ കടം 13,120 കോടി രൂപയും, റിലയന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനീയറിംഗിന്റെ കടം 10,689 കോടി രൂപയും, റിലയന്‍സ് പവറിന്റം കടം 31,697 കോടി രൂപയുമാണെന്നാണ് കമ്പനി പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാകുന്നത്. കടം പെരുകിയ അവസ്ഥയില്‍ അംബാനിക്ക് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved