ഹിന്ദുത്വ അജണ്ട നടപ്പിലാക്കുക മോദിസര്‍ക്കാറിന്റെ ലക്ഷ്യം; സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് യാതൊരു പരിഗണനയും ഇല്ല; മോദിയുടെ പരിഷ്‌കാരങ്ങളെ ഇഷ്ടപ്പെടുന്ന ക്രിസ്റ്റഫര്‍ വുഡും പറയുന്നത് ഇങ്ങനെ

December 30, 2019 |
|
News

                  ഹിന്ദുത്വ അജണ്ട നടപ്പിലാക്കുക മോദിസര്‍ക്കാറിന്റെ ലക്ഷ്യം; സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് യാതൊരു പരിഗണനയും ഇല്ല; മോദിയുടെ പരിഷ്‌കാരങ്ങളെ ഇഷ്ടപ്പെടുന്ന ക്രിസ്റ്റഫര്‍ വുഡും പറയുന്നത് ഇങ്ങനെ

ന്യൂഡല്‍ഹി: മോദിസര്‍ക്കാറിന് സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് ശ്രദ്ധയില്ലെന്ന ആക്ഷേപം പലയിടങ്ങളില്‍  നിന്ന് ഉയര്‍ന്നുവരുന്നുണ്ട്. ഇത് മൂലം സനമ്പദ് വ്യവസ്ഥ തളര്‍ച്ചയിലേക്ക് നീങ്ങുന്നതിന് കാരണമായിട്ടുണ്ടെന്നാാണ് വിലയിരുത്തല്‍. എന്നാലിപ്പോള്‍ ക്രിസ്റ്റഫര്‍ വുഡും ഇപ്പോള്‍ ഇതേ ആക്ഷേപം ഉയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ്.  മോദിസര്‍ക്കാറിന് സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനേക്കാള്‍ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിനാണ് ശ്രദ്ധയെന്നാണ്  ക്രിസ്റ്റഫര്‍ വുഡ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ജെഫറീസിലി ഇക്വിറ്റി സ്റ്റാറ്റെര്‍ജി തലവനാണ് ക്രിസ്റ്റഫര്‍ വുഡ്.  എന്നാല്‍ മോദിസര്‍ക്കാറിന്റെയും മോദിയുടെയും ചില  രാഷ്ട്രീയ പരിഷ്‌കാരങ്ങളോടും യോജിപ്പുകള്‍ അറിയിച്ച വ്യക്തിയാണ്. എന്നാല്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെയും, സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തിലാണ് ക്രിസ്റ്റഫര്‍ വുഡിന്റെ ഈ പരാമര്‍ശം.  വുഡ് തന്റെ പ്രതിവാര കുറിപ്പായ  GREED & fear ലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. 

ഹിന്ദുത്വ അജണ്ട പിന്തുടരനാണ് സര്‍ക്കാര്‍ ഇപ്പോള്‍ താത്പര്യം കാണിക്കുന്നത്. ക്രമസമാധാനം പൂര്‍ണമായം നടപ്പിലക്കിയില്ലെങ്കില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിക്കും. ഓഹരി വിപണിയില്‍ ഒരു തിരിച്ചുവരവിന്റെ ലക്ഷണം ഉണ്ടായേക്കില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മോദി അധികാരത്തില്‍ രണ്ടാമതും തിരിച്ചുവരികയും,  അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയാവുകയും ചെയ്തതോടെ രാഷ്ട്രീയ അജണ്ടകള്‍ക്ക് ശ്ക്തി പ്രാപിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം രാഷ്ട്രീയ അജണ്ടയ്ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും  സാമ്പത്തിക നയങ്ങളോട് മുഖം തിരിക്കുകയും ചെയ്‌യുന്ന നിലപാട് സര്‍ക്കാര്‍ ഇപ്പോള്‍  സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നത്. അതേസമയം കേന്ദ്രസര്‍ക്കാറിന്റെ ചില നയങ്ങള്‍ മൂലം സമ്പദ്‌വ്യവസ്ഥയുടെ വളച്ചയില്‍ കൂടുതല്‍ പിരിക്കാണ് ഉണ്ടായിട്ടുള്ളത്. 

സര്‍ക്കാറിന്റെ ചിലനയങ്ങള്‍ മൂലമുണ്ടായ നഷ്ടങ്ങള്‍ 

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പല നയങ്ങളിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞതിന് പിന്നാലെ മേഖലയിലെ വ്യാപാര മേഖലയില്‍ 2.4 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് ഉണ്ടാക്കിയത്. lockdown in Indian-administered Kashmir has cost its economy more than 2.4 billion since the government stripped it of its special status, officials of the Himalayan region's main trade organisation said on Wednesday. 'In the last 120 days we have witnessed how each and every sector has bled  ......... we fear this crisis will further intensify in 2020,' Sheikh Ashiq Ahmed, president of the Kashmir Chamber of Commerce and Industry (KCCI), told Reuters.

മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സമ്പദ്വ്യവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയെന്നാണ് വിലയിരുത്തല്‍.  സര്‍ക്കാറിന്റെ കടം തന്നെ അധികരിക്കുകയും ചെയ്തു. മോദിസര്‍ക്കാറിന്റെ 2018 ലെ ആകെ കടം  82,03,253 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നാല് വര്‍ഷം കൊണ്ട് സര്‍ക്കാറിന് അധിക സാമ്പത്തിക ബാധ്യതയുണ്ടായെന്നാണ് വിലയിരുത്തല്‍.  ഈ കടബാധ്യതയെല്ലാം നികത്താന്‍ വേണ്ടിയാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയില്‍  നിന്ന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി കരുതല്‍ധനം പിടിച്ചുവാങ്ങിയത്. എന്നാല്‍ കരുതല്‍ ധനം പിടിച്ചുവാങ്ങിയിട്ടും സര്‍ക്കാറിന്ന് അധിക സാമ്പത്തിക ബാധ്യതയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വിണുപോയെന്നര്‍ത്ഥം.  സാമ്പത്തിക ബാധ്യത  എങ്ങനെ പരിഹരിക്കാം എന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍  വന്‍ ലാഭത്തില്‍  പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ച് ഫണ്ട് സമാഹരിക്കാനുള്ള നീക്കം നടത്തുന്നത്. 

Related Articles

© 2024 Financial Views. All Rights Reserved