സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സ്മൃതി ഇറാനിയുടെ മണ്ഡലത്തില്‍ പ്രത്യേക പൂജ; ധന ദേവതയായ ലക്ഷ്മി ദേവതയെ തൃപ്ത്തിടുത്തിയുള്ള പൂജ ദേശീയ തലത്തില്‍ ചര്‍ച്ചാ വിഷയം

January 15, 2020 |
|
News

                  സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സ്മൃതി ഇറാനിയുടെ മണ്ഡലത്തില്‍ പ്രത്യേക പൂജ; ധന ദേവതയായ ലക്ഷ്മി ദേവതയെ തൃപ്ത്തിടുത്തിയുള്ള പൂജ ദേശീയ തലത്തില്‍ ചര്‍ച്ചാ വിഷയം

ന്യൂഡല്‍ഹി: രാജ്യം ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.  സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം പല വഴികളും തേടിയിട്ടും പരിഹാര ക്രിയകള്‍ കണ്ടെത്താന്‍ സാധ്യമാിയിട്ടില്ല. വളര്‍ച്ചാ നിരക്കിലൊക്കെ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ ഒരു വിഭാഗം സന്യാസികള്‍ പൂജകളുമായാണ് ഇപ്പോള്‍ മുന്‍പോട്ട് പോകുന്നത്.  അമേത്തിയിലെ പ്രയാഗ്രാജില്‍ നടന്നുവരുന്ന മാഗ മേളയിലെ സന്യാസിമാരാണ് സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ പൂജകളുമായി മുന്‍പോട്ട് പോകുന്നത്.  മാന്ദ്യത്തെ ചെറുത്തുതോല്‍പ്പിക്കാന്‍  ധന ദേവതയായ  ലക്ഷ്മി ദേവിയെ  തൃപ്തിപ്പെടുത്തി രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി പ്രത്യേക തൃശൂല്‍ പൂജയാണ് നടത്തുന്നത്. അമേത്തിയിലെ പരമഹന്‍സ് ആശ്രമത്തിലെ മഹന്ത് മൗനി മഹാരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന പൂജയാണ് നടക്കാന്‍ പോകുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പൗരന്‍മാരടക്കം ആശങ്കയോടെയും, ഭീതിയോടയുമാണ് കഴിയുന്നത്.  വെള്ളിയാഴ്ച്ചയാണ് മേളയ്ക്ക് തുടക്കമിടുന്നത്.  അതേസമയം രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം ഇപ്പോഴും വലിയ തളര്‍ച്ചയിലൂടെ കടന്നുപോകുന്നത്.  പൊതുചിലവിടല്‍  കൂട്ടാനുള്ള പദ്ധതികള്‍ക്കെല്ലാം വലിയ തിരിച്ചടിയാണ് നേരിട്ടുള്ളത്. കയറ്റുമതി ഇറക്കുമതി വ്യാപാര മേഖലയെയും,  കാര്‍ഷിക നിര്‍മ്മാണ മേഖലയും എല്ലാം തളര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്.  സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍  മുഖ്യപങ്കുവഹിക്കുന്ന ആട്ടോ മൊബീല്‍, ധനകാര്യം, റിയല്‍ എസ്റ്റേറ്റ് മേഖലയുമെല്ലാം ഇപ്പോഴും തളര്‍ച്ചയിലാണ്.  ഘട്ടം ഘട്ടമായി ഈ മേഖലയെ കരകയറ്റിയില്ലെങ്കില്‍ രാജ്യം ഇനി അഭിമുഖീരിക്കേണ്ടി വരിക ഏറ്റവും വലിയ വെല്ലുവളിയാകുമെന്നുറപ്പാണ്. ഇന്ത്യയില്‍ രൂപപ്പെട്ട മാന്ദ്യം ആഗോള തലത്തിലെ ചില കാരണങ്ങള്‍ മുഖേനയാണണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും സര്‍ക്കാര്‍ നടപ്പിലാക്കിയ  ചില നയങ്ങളാണ് സമ്പദ്വ്യവസ്ഥയില്‍ കൂടുതല്‍ പ്രതിസന്ധികല്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയിട്ടുള്ളത്. 

വാഹന വിപണിയടക്കം 2019 ല്‍ അഭിമുഖീകരിച്ചത് തന്നെ ഏറ്റവും വലിയ പ്രതസിയാണ്. ഉത്സവ സീസണില്‍ പോലും രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് ഉയര്‍ന്ന നേട്ടം കൊയ്യാന്‍ സാധിച്ചിട്ടില്ല. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വില്‍പ്പന ഇടിഞ്ഞെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാന്യുഫാക്ചേഴ്സിന്റെ റിപ്പോര്‍ട്ട്. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ വില്‍പ്പനയില്‍ 15.95  ശതമാനം ഇടിവാണ്  വാഹന വിപണിയില്‍ ഈ എട്ട് മാസം രേഖപ്പെടുത്തിയത്.  

ബിഎസ് VI നിബന്ധനകള്‍  കര്‍ക്കശനമാക്കിയതും വാഹന നിര്‍മാണ മേഖലയിലെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന് കാരണമായി.  പെട്രോള്‍ വിലയിലുണ്ടായ ചാഞ്ചാട്ടവും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയുമെല്ലാം വാഹന വിപണിയെ ഒന്നാകെ പിടികൂടി. വാഹന വിപണിയിലെ  വളര്‍ച്ചയില്‍ കൂടുതല്‍ പ്രതിസ്ന്ധിയുണ്ടാക്കുന്ന കാര്യങ്ങളണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.  ഉത്സവ സീസണ്‍ പ്രമാണിച്ച് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചതാണ് വാഹന വിപണി ഒക്ടോബറില്‍ നേരിയ രീതിയില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്.  അതേസമയം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ആകെ വാഹനവില്‍പ്പനയില്‍ 15.96 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved