മോദിയെ എനിക്ക് ഏറെ ഇഷ്ടം; ഞങ്ങള്‍ തമ്മില്‍ ചെറിയ വ്യാപാര കരാറിനെ പറ്റി ഇടയ്ക്ക് സംസാരിക്കും; പക്ഷേ ഇന്ത്യ അധിക ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യം; ട്രംപ് ഇന്ത്യയിലേക്കെത്തുന്നത് മോദിയെ തലോടുന്നതിന് വേണ്ടി മാത്രമോ?

February 21, 2020 |
|
News

                  മോദിയെ എനിക്ക് ഏറെ ഇഷ്ടം; ഞങ്ങള്‍ തമ്മില്‍ ചെറിയ വ്യാപാര കരാറിനെ പറ്റി ഇടയ്ക്ക് സംസാരിക്കും;  പക്ഷേ ഇന്ത്യ അധിക ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യം; ട്രംപ് ഇന്ത്യയിലേക്കെത്തുന്നത് മോദിയെ തലോടുന്നതിന് വേണ്ടി മാത്രമോ?

ന്യൂഡല്‍ഹി:  അമേരിക്കയും- ഇന്ത്യയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ ഇത്തവണയും അയവ് വരാന്‍ സാധ്യതയില്ല. കാരണം. പലതാണ്.  ട്രംപിന്റെ ചില പ്രസ്താവനകള്‍ പരിശോധിച്ചാല്‍ തന്നെ ഇത് വ്യക്തമാവുകയും ചെയ്യും.  വര്‍ഷങ്ങളായി ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുകൊണ്ട് ഇന്ത്യ ബുദ്ധിമുട്ടിക്കുകയാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ   അത്രയ്ക്ക് ഇഷ്ടമാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. കൊളറാഡോയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവേയാണ് വ്യാപാര കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളെ ട്രംപ് കുറ്റപ്പെടുത്തിയത്. ട്രംപ് മോദിയെ പുകഴ്ത്തുകയും ഇന്ത്യയുടെ നിലപാടിനെ ഇപ്പോള്‍ ചോദ്യം ചെയ്യുകയും ചെയ്തിരിക്കുന്നുവെന്ന് വ്യക്തം.  എന്നാല്‍ പുതിയ വ്യാപാര കരാറില്‍  ഇരുരാഷ്ട്രങ്ങളും ഒപ്പുവെക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ച് പറയുകയും ചെയ്തിരിക്കുന്നു.

ഞാന്‍ അടുത്ത ആഴ്ച ഇന്ത്യയിലേക്ക് പോകുന്നു. കുറച്ച് വര്‍ഷങ്ങളായി അവരുടെ പ്രവര്‍ത്തികള്‍ നമ്മളെ കഠിനമായി ബാധിക്കുന്നുണ്ടെങ്കിലും എനിക്ക് പ്രധാനമന്ത്രി മോദിയെ ഇഷ്ടമാണെന്നാണ് ട്രംപ് പറയുന്നത്.  ഞങ്ങള്‍ തമ്മില്‍ ചെറി വ്യാപാരത്തെ പറ്റിയൊക്കെ സംസാരിക്കാറുണ്ട്.  ന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതി തീരുവ ചുമത്തുന്ന രാഷ്ട്രം കൂടിയാണ് ഇന്ത്യയെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു.  എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നില്‍ ഒരു കോടി ജനങ്ങളെ കാണികളാക്കുമെന്നാണ് മോദി സര്‍ക്കാര്‍ പറയുന്നതെന്നും, ട്രംപ് പറയുന്നു.  

ഈ മാസം 24, 25 തീയ്യതികളില്‍  ഇന്ത്യ സന്ദര്‍ശിക്കൊനൊരുങ്ങിയിരിക്കുകയാണ് അമരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ്. എന്നാല്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ വിപുലമായൊരു വ്യാപാര കരാര്‍ ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വ്യാപാര കരാര്‍ ഉണ്ടായേക്കുമെന്നും പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് വ്യക്തമാക്കി. എന്നാല്‍ വലിയ കരാര്‍ ഞാന്‍ മറ്റൊരു അവസരത്തിനു വേണ്ടിയാണ് സൂക്ഷിക്കുന്നത്.  മേരിലാന്‍ഡിലെ  ജോയന്റ് ബേസ് ആന്‍ഡ്രോസില്‍  നടന്ന ചടങ്ങലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ വലിയ പ്രതീക്ഷകളാണ്  കേന്ദ്രസര്‍ക്കാര്‍ വെച്ചുപുലര്‍ത്തിയിരിക്കുന്നത്. വിപുലമായ കരാറില്‍ ഇരുരാഷ്ട്രങ്ങളും ഒപ്പുവെക്കുമെന്ന പ്രചരണം നിലനില്‍ക്കെയാണ്  ട്രംപിന്റെ വെളിപ്പെടുത്തല്‍. 

എന്നാല്‍ ട്രംപിന്റെ പുതിയ വെളിപ്പെടുത്തലിനോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം അമേരിക്ക മുന്നോട്ട വെച്ചു പലനിര്‍ദ്ദേശങ്ങളും ഇന്ത്യ അംഗീകരിക്കാത്തത് മൂലമാണ്  ട്രംപ് വിപുലമായ കരാറില്‍ ഒപ്പുവെക്കാത്തതെന്ന പ്രചരണവും ശക്തമാണ്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. വിമാനത്താവളത്തിനും പരിപാടിയുടെ വേദിക്കുമിടയില്‍ 70ലക്ഷം പേരുണ്ടാകുമെന്ന് മോദി പറഞ്ഞതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.  

അതേസമയം രണ്ട്  ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് വിവിധ കമ്പനി മേധാവികളുമായി കൂടിക്കാഴ്ച്ചകള്‍  നടത്തിയേക്കും.  ദേശീയ  മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്  ചെയ്തിരിക്കുന്നത്. യുഎസിലേക്ക് വിദേശ നിക്ഷേപം നിക്ഷേപം ആകര്‍ഷിക്കുകയെന്നതാണ് ലക്ഷ്യം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍, ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ ചെയര്‍മാന്‍ എ എം നായിക്, ബയോകോണ്‍ സിഎംഡി കിരണ്‍ മസുദാര്‍ഷാ തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം ട്രംപിന്റെ ക്ഷണമുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുഎസിലേക്ക് വിദേശ നിക്ഷേപം എത്തിക്കുക എന്നതാണ് ട്രംപിന്റെ കൂടിക്കാഴ്ച്ചയിലൂടെ ലക്ഷ്യമിടുന്നത്. 

പ്രമുഖ ഉദ്യോഗസ്ഥരുമായും നയതന്ത്ര പ്രതിനിധികളുമായും ചര്‍ച്ചകള്‍  നടത്തിയേക്കും.  ട്രംപിന് ഇന്ത്യ സന്ദര്‍ശനത്തിനായി വന്‍ സ്വീകരണമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കാന്‍ പോകുന്നത്. പ്രസിഡന്റ് ട്രംപിനൊപ്പം ഭാര്യ മിലാനിയയും ഇന്ത്യയിലെത്തും. ഡല്‍ഹിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം അഹമ്മദാബാദും ട്രംപ് സന്ദര്‍ശിച്ചേക്കും. പുതിയ വ്യാപാര കറാറുമായി ബന്ധപ്പെട്ട അന്തിമ രൂപം പൂര്‍ത്തിയായെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.  അതേസമയം ഏത് വിധത്തിലാകും ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കുക എന്നത് വ്യക്തമല്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുകയും ചെയ്‌തേക്കും.  

Related Articles

© 2025 Financial Views. All Rights Reserved