എയര്‍ ഇന്ത്യയുടെ ആകെ കടം 58,351 കോടി രൂപയായി വര്‍ധിച്ചുവെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി

June 28, 2019 |
|
News

                  എയര്‍ ഇന്ത്യയുടെ ആകെ കടം 58,351 കോടി രൂപയായി വര്‍ധിച്ചുവെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി

ന്യൂഡല്‍ഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ കടം പെരുകുന്നു. എയര്‍ ഇന്ത്യയുടെ ആകെ കടം മാര്‍ച്ച് മാസം വരെ 58,351 കോടി രൂപയായെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പൂരി രാജ്യസഭയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എയര്‍ ഇന്ത്യയുടെ സമ്പത്തിക പ്രതിസന്ധി കുറക്കാനുള്ള നടപടകള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടും പ്രശ്‌നങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പരിഹാരവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന നടത്താന്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ താത്പര്യപത്രം ക്ഷണിച്ചിട്ടും നിക്ഷേപകര്‍ ആരും തന്നെ എത്താതിരുന്നത് കമ്പനിക്ക് വലിയ തിരിച്ചടിയായി.

എയര്‍ ഇന്ത്യയുടെ പകുതിയിലധികം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ആസ്തി വില്‍പ്പനയിലൂടെ കൂടുതല്‍ തുക സമാഹരിക്കുമെന്ന വാര്‍ത്തകളും നേരത്തെ പുറത്തുവന്നിരുന്നു. ആസ്തി വില്‍പ്പനയിലൂടെ കമ്പനിയുടെ വാര്‍ഷിക പലിശ 4,400 കോടി രൂപയില്‍ നിന്ന് 2,700 കോടി രൂപയായി കുറക്കാന്‍ എയര്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ നടക്കാത്തത് മൂലം എയര്‍ ഇന്ത്യ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved