മോദിയില്‍ തിളങ്ങുന്ന ഇന്ത്യ; കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചത് നിര്‍മ്മലയുടെ സാമ്പത്തിക തന്ത്രം; ഫിബ്രുവരി ഒന്നിന് നിര്‍മ്മല ബജറ്റ് അവതരിപ്പിക്കുക ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ

January 11, 2020 |
|
News

                  മോദിയില്‍ തിളങ്ങുന്ന ഇന്ത്യ; കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചത് നിര്‍മ്മലയുടെ സാമ്പത്തിക തന്ത്രം; ഫിബ്രുവരി ഒന്നിന് നിര്‍മ്മല ബജറ്റ് അവതരിപ്പിക്കുക ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ

നോട്ട് നിരോധനത്തിന്റെ ആഘാതം ഇപ്പോഴും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഒന്നാകെ പിടിച്ചുകുലുക്കിയിരിക്കുന്നു. 2016 നവംബര്‍ എട്ടിന്റെ കെടുതികള്‍ മൂലം സര്‍ക്കാറിന് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സാധിച്ചിട്ടില്ല. എല്ലാം കുഴഞ്ഞുമറിഞ്ഞുവെന്ന് പറയാം. ബജറ്റ് പ്രഖ്യാപനങ്ങള്‍ പോലും വേണ്ട വിധത്തില്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലിച്ചിട്ടില്ല. ഫിബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരമാന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍  സര്‍ക്കാറിന് മുന്‍പിലുള്ളത് വലിയ വെല്ലുവളികളാണ്. വളര്‍ച്ചാ നിരക്കിലുണ്ടായ ഇടിവ്, ജിഎസ്ടി വരുമാനം വേണ്ട വിധത്തില്‍ നേടാന്‍ പറ്റാത്ത അവസ്ഥ, കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചത് മൂലം നേരിട്ട വരുമാന പ്രതിസന്ധി, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലുണ്ടായ തകര്‍ച്ച ഇങ്ങനെ എണ്ണിയാല്‍ തീരാത്ത പ്രശ്‌നങ്ങള്‍ക്കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ വീര്‍പ്പുമുട്ടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഞ്ച് ട്രില്യണ്‍ സമ്പദ്‌വ്യസ്ഥയെന്ന സ്വപ്‌നം ഏറെ അകലെ. അതേസമയം നിര്‍മ്മലയില്‍ ഇപ്പോഴും പ്രതീക്ഷ വെച്ചുപുലര്‍ത്താം. സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ ബജറ്റ് പ്രഖ്യാപനം വരെ കാത്തിരിക്കാറില്ലെന്നാണ് നിര്‍മ്മ പറഞ്ഞിട്ടുള്ളത്.  

ഇന്ത്യന്‍ സമ്പദ് വ്യസ്ഥയില്‍ ഇപ്പോള്‍ ഏറ്റിട്ടുള്ള ഈ ആഘാതംം മറികടിക്കുക കേന്ദ്രസര്‍ക്കാറിന് ബുദ്ധിമുട്ടാണെന്നാണ് വിലയിരുത്തല്‍.  നടപ്പുവര്‍ഷത്തെ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ വന്നാല്‍  11 വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാകും അത്.  നിര്‍മ്മല സീതാരമന്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ വ്യക്തി ടാക്‌സ് കുറച്ചേക്കും. 

മാനഫാക്ചറിംഗ് േേമഖലയെ കരകയറ്റുകയെന്നതാണ് സര്‍ക്കാറിന്റെ മറ്റൊരു ലക്ഷ്യം.തളര്‍ച്ചയിലേക്ക് വഴുതി വീണ  കണ്‍സ്ട്രക്ഷന്‍ മേഖല, ഇങ്ങനെ എല്ലാം വഴുതി വീഴും തകര്‍ച്ചയിലേക്ക്.  2019-2020 സാമ്പത്തിക വര്‍ഷത്തില്‍  രാജ്യത്തെ മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ച 3.2 ശതമാനം ആണ് രേഖപ്പെടുത്തുക, ഈ സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍  സ്വീകരിച്ച് മേഖലയെ കരകറ്റുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.  സര്‍ക്കാര്‍ വിലയിരുത്തല്‍ പ്രകാരം ഈ മേഖലയെ കരകയറ്റേണ്ടത് അനിവാര്യമാണെന്നാണ് വിലയിരുത്തല്‍.  

ബജറ്റ് കമ്മി ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുമന്നെ് സര്‍ക്കാരും പറയുന്നു  

നടപ്പുവര്‍ഷത്തെ ഇന്ത്യയുടെ ബജറ്റ് കമ്മി 3.3 ശതമാനമായി നിലനിര്‍ത്താന്‍ സാധ്യമല്ലെന്ന് വിലയിരുത്തല്‍.  ബജറ്റ്  കമ്മി മൊത്ത ആഭ്യന്ത ഉത്പാദനത്തിന്റെ  3.8 ശതമാനമായി ഉയരുമെന്നും, സര്‍ക്കാര്‍ ലക്ഷ്യം മറികടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ സര്‍ക്കാര്‍ ഏറ്റവും വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കുക. അതേസമയം നിയപ്രകാരം സര്‍ക്കാറിന് ബജറ്റ് കമ്മി അര ശതമാനം കവിയാന്‍ അനുവാദം നല്‍കാം. യുദ്ധപ്രവര്‍ത്തനങ്ങള്‍,   കാര്‍ഷിക തകര്‍ച്ച എന്നിവയിലുണ്ടാകുന്ന വെല്ലുവളികള്‍, സമ്പദ് ഘടനയില്‍ ഉണ്ടാകുന്ന ഘടനാപരമായ പരിഷ്‌കരണങ്ങള്‍ എന്നിവയില്‍  ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വഴി ബജറ്റ് ലക്ഷ്യത്തില്‍ നിന്ന് പിന്‍മാറാന്‍ സാധിച്ചേക്കും. 

സാമ്പത്തിക വളര്‍ച്ച പിറകോട്ട് പോയതിനാല്‍ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.  സര്‍ക്കാറിന്റെ വരുമാനത്തിലടക്കം ഭീമമായ ഇടിവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക ജിഡിപി വളര്‍ച്ചാ നിരക്കനുസരിച്ച് മാര്‍ച്ചില്‍ അവസാനിക്കുന്ന പാദത്തില്‍ വളര്‍ച്ചാ നിരക്ക്  അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  അതേസമയം പോസ്റ്റ് നോമിനല്‍ വളര്‍ച്ച 7.5 ശതമാനം ആണ് കണക്കാക്കുന്നത്.  2018 ജൂലൈ മാസത്തില്‍ അവതരിപ്പിച്ച ബജറ്റില്‍ സര്‍ക്കാറിന്റെ നോമിനല്‍ ജിഡിപി 11.5 ശതമാനമാണ് കണക്കാക്കിയത്.  എന്നാല്‍ സര്‍ക്കാര്‍ പറഞ്ഞ കണക്കുകളേക്കള്‍ കുറവാണിത്.  

Related Articles

© 2025 Financial Views. All Rights Reserved