
ന്യൂഡൽഹി: കൊറോണ വൈറസ് അണുബാധയെ ചെറുക്കുന്നതിന് മാർച്ചിൽ 21 ദിവസത്തെ രാജ്യവ്യാപകമായ ലോക്ക്ഡൗൺ കാരണം യുപിഐ പേയ്‌മെന്റ് സംവിധാനത്തിലൂടെയുള്ള ഇടപാടുകളുടെ എണ്ണവും മൂല്യവും കുറഞ്ഞതായി റിപ്പോർട്ട്. ആർബിഐ നിയന്ത്രിത സ്ഥാപനമായ നാഷണൽ പേയ്‌മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്ത ഒരു തൽക്ഷണ പേയ്‌മെന്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ). ഐഎംപിഎസ് ഇൻഫ്രാസ്ട്രക്ചറിനെ അടിസ്ഥാനമാക്കിയാണ് യുപിഐ നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല ഏതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് തൽക്ഷണം പണം കൈമാറാൻ ഒരാളെ അനുവദിക്കുകയും ചെയുന്നു.
മാർച്ചിലെ യുപിഐ ഇടപാടുകളുടെ വ്യാപ്തി ഫെബ്രുവരിയിലെ 132.57 കോടിയിൽ നിന്ന് 124.68 കോടിയായി കുറഞ്ഞു. അതേസമയം മാർച്ചിൽ യുപിഐ ഇടപാടുകളുടെ മൂല്യം ഫെബ്രുവരിയിലെ 2.23 ലക്ഷം കോടിയിൽ നിന്ന് 2.06 ലക്ഷം കോടി രൂപയായും കുറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണവും മൂല്യവും നിരന്തരം വർദ്ധിച്ചുകൊണ്ടിരുന്നു, ചില മാസങ്ങളിൽ നാമമാത്രമായ ഇടിവുകൾ ഒഴിച്ചാൽ.
കൊറോണ വൈറസിനെതിരെ പോരാടുന്നതിന് മാർച്ച് 25 മുതൽ സർക്കാർ നടപ്പാക്കിയ 21 ദിവസത്തെ ലോക്ക്ഡൗൺ യുപിഐ വഴിയുള്ള ഇടപാടുകളെ പ്രതികൂലമായി ബാധിച്ചതായി കണക്കാക്കുന്നു. എന്നിരുന്നാലും, ഏപ്രിലിലെ ഇടപാടുകളുടെ ഡാറ്റ അറിഞ്ഞു കഴിഞ്ഞാൽ മാത്രമേ യഥാർത്ഥ ചിത്രം വെളിപ്പെടുകയുള്ളൂ. നിലവിൽ ചില ഇളവുകളുണ്ടെങ്കിലും ലോക്ക്ഡൗൺ മെയ് 3 വരെ നീട്ടിയിരിക്കുകയാണ്.
ഐഎംപിഎസിന്റെ (ഇംപീഡിയറ്റ് പേയ്‌മെന്റ് സർവീസ്) എൻപിസിഐ ഡാറ്റ അനുസരിച്ച് മാർച്ചിൽ യുപിഐ ഇടപാടുകളുടെ എണ്ണം 21.68 കോടിയായി കുറഞ്ഞു. കഴിഞ്ഞ മാസം ഇത് 24.78 കോടിയായിരുന്നു. മാർച്ചിൽ ഇടപാടുകളുടെ മൂല്യം ഫെബ്രുവരിയിലെ 2.14 ലക്ഷം കോടിയിൽ നിന്ന് 2.01 ലക്ഷം കോടി രൂപയായി കുറഞ്ഞു. മൊബൈൽ, ഇൻറർനെറ്റ്, എടിഎം, എസ്എംഎസ്, ബ്രാഞ്ച്, യുഎസ്‌എസ്ഡി (* 99 #) പോലുള്ള ഒന്നിലധികം ചാനലുകളിൽ ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു തൽക്ഷണ, 24 x 7, ഇന്റർബാങ്ക് ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സേവനം ഐഎംപിഎസ് വാഗ്ദാനം ചെയ്യുന്നു.