മോദി വീണ്ടും എത്തിയെന്നറിഞ്ഞപ്പോള്‍ കുതിച്ചുയര്‍ന്ന ഓഹരി വിപണി എന്തുകൊണ്ട് പൊടുന്നനെ നിലം പൊത്തി; മോദി 2.0 50 ദിവസം പിന്നിട്ടപ്പോള്‍ മാര്‍ക്കറ്റ് എന്തുകൊണ്ട് മ്ലാനമായിരിക്കുന്നു; എല്ലാ പ്രധാന കമ്പനികളുടേയും ഓഹരിവില ഇടിയുന്നത് എന്ത് കൊണ്ട്? 50 ദിവസം കൊണ്ട് എങ്ങനെയാണ് 12 ലക്ഷം കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിന്നും ഒലിച്ച് പോയത് ?

July 23, 2019 |
|
News

                  മോദി വീണ്ടും എത്തിയെന്നറിഞ്ഞപ്പോള്‍ കുതിച്ചുയര്‍ന്ന ഓഹരി വിപണി എന്തുകൊണ്ട് പൊടുന്നനെ നിലം പൊത്തി; മോദി 2.0 50 ദിവസം പിന്നിട്ടപ്പോള്‍ മാര്‍ക്കറ്റ് എന്തുകൊണ്ട് മ്ലാനമായിരിക്കുന്നു; എല്ലാ പ്രധാന കമ്പനികളുടേയും ഓഹരിവില ഇടിയുന്നത് എന്ത് കൊണ്ട്? 50 ദിവസം കൊണ്ട് എങ്ങനെയാണ് 12 ലക്ഷം കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിന്നും ഒലിച്ച് പോയത് ?

മുംബൈ: മോദി വീണ്ടും അധികാരത്തിലേക്ക് എത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത് മുതല്‍ ഓഹരിയ്ക്ക് ഉണര്‍വുള്ള സമയമായിരുന്നു. എന്നാല്‍ മോദി അധികാരത്തിലേറി 50 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മാര്‍ക്ക് മ്ലാനമായിരിക്കുകയാണ്. മോദിയുടെ രണ്ടാം വരവില്‍ കുതിച്ചുയരുമെന്ന് കരുതിയിരുന്നവരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് ഓഹരി വിപണി നിലം പൊത്തുന്നകാഴ്ച്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. മാത്രമല്ല വെറും 50 ദിവസം കൊണ്ട് എങ്ങനെയാണ് 12 ലക്ഷം കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിന്നും ഒലിച്ചു പോയതെന്നും ഇതിനോടകം ചോദ്യങ്ങള്‍ ഉയരുകയാണ്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത 10 കമ്പനികളില്‍ ഒന്‍പതിന്റെയും ഓഹരി വിലയിടിഞ്ഞതും ആശങ്ക വര്‍ധിപ്പിക്കുകയാണ്.  ആകെ 'ലിസ്റ്റ്' ചെയ്ത 2,664 കമ്പനികളില്‍ 2,294 എണ്ണത്തിന്റെയും വിലയില്‍ ഇടിവുണ്ടായി. ജൂലായ് 19 വരെ സെന്‍സെക്‌സില്‍ ആകെ 1,800 പോയിന്റാണ് ഇടിഞ്ഞത്.

ജൂണ്‍ മൂന്നിന് ആകെ വിപണിമൂല്യം 156 ലക്ഷം കോടി രൂപയായിരുന്നത് ജൂണ്‍ 19-ന് 144 ലക്ഷം കോടി രൂപയിലേക്ക് ഇടിയുകയായിരുന്നു. അറുപത് ശതമാനത്തോളം കമ്പനികള്‍ക്ക് ഓഹരിവിലയില്‍ പത്തുശതമാനത്തിലധികം ഇടിവുണ്ടായി. മൂന്നിലൊന്ന് എണ്ണത്തിന് (903) 20 ശതമാനത്തിലധികമാണ് ഇടിവ്. ബജറ്റിനു ശേഷം വിപണിയില്‍ ഇടിവുതുടരുകയാണ്. ബജറ്റിലെ ചില നിര്‍ദേശങ്ങളാണ് തിരിച്ചടിയായത്. ട്രസ്റ്റുകളുടെ രൂപത്തിലുള്ള വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ക്ക് അതിസമ്പന്ന നികുതി ഏര്‍പ്പെടുത്തിയതാണ് ഇതില്‍ പ്രധാനം. ഇതോടെ ഇവര്‍ കൂട്ടത്തോടെ വിപണിയില്‍നിന്നു പിന്‍മാറുകയാണ്. 

ജൂലായില്‍ ഇതുവരെ 7712 കോടി രൂപയുടെ ഓഹരികളാണ് വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റഴിച്ചത്. 'ലിസ്റ്റ്'ചെയ്ത കമ്പനികളില്‍ പൊതു ഓഹരിപങ്കാളിത്തം 35 ശതമാനമാക്കണമെന്ന ശുപാര്‍ശയാണ് മറ്റൊന്ന്. രാജ്യത്തെ വളര്‍ച്ചനിരക്ക് കുറയുമെന്ന റിപ്പോര്‍ട്ടുകളും ബാധിച്ചു.'നിഫ്റ്റി'യിലും സ്ഥിതി വ്യത്യസ്തമല്ല. മൂന്നില്‍ രണ്ടുഭാഗം കമ്പനികളുടെയും ഓഹരികള്‍ അതിന്റെ 52 ആഴ്ചത്തെ ഉയര്‍ന്നനിലയില്‍നിന്ന് പത്തുശതമാനത്തിലധികം താഴെയാണ് ഇപ്പോഴുള്ളത്.

ഈ വേളയലാണ് ഇന്ത്യയില്‍ നികുതി വരുമാനമെന്നത് കുറഞ്ഞ് വരികയാണെന്നും അതിനാല്‍ തന്നെ ഇപ്പോള്‍ നിശബ്ദ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നുമാണ് സാമ്പത്തിക ഉപദേശക സമിതിയംഗം രതിന്‍ റോയ് അറിയിച്ചത്. മാത്രമല്ല ഇപ്പോള്‍ നേരിടുന്ന ഈ പ്രശ്നത്തിന് കേന്ദ്ര ബജറ്റ് വേണ്ടത്ര ഗൗരവം നല്‍കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിപണി നിയന്ത്രിതമായ ഒരു സമ്പദ് വ്യവസ്ഥയില്‍, പ്രത്യേകിച്ച് ഉയര്‍ന്ന പലിശ സാഹചര്യങ്ങളില്‍ നികുതി നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സംരംഭകര്‍ക്ക് നിരുത്സാഹകരവും മൂലധന വിപണിയില്‍ 'ക്രൗഡിംഗ് ഔട്ട്' എന്ന സാമ്പത്തിക പ്രതിഭാസത്തിനു വഴിവെയ്ക്കുന്നതും ആകും.

ഇത് സ്വകാര്യ നിക്ഷേപങ്ങളുടെ മൂലധന ചെലവ് ഉയര്‍ത്തുകയും അതുവഴി ജിഡിപിയിലും നികുതി കളക്ഷനിലും കുറവു വരുത്തുകയും ചെയ്യും. ഇതിനു വിപരീതമായി, ബജറ്റിലും ഇക്കണോമിക് സര്‍വേയിലും വിഭാവനം ചെയ്യുന്നതു പോലെ സന്മാര്‍ഗപരമായ ഒരു നിക്ഷേപവലയം (വിര്‍ച്വസ് ഇന്‍വെസ്റ്റ്മെന്റ് സൈക്കിള്‍) തുടങ്ങണമെന്നുണ്ടെങ്കില്‍ നമുക്ക് അത്യാവശ്യം ഭൂവിപണിയിലും തൊഴില്‍പരമായും ഉള്ള പരിഷ്‌കരണങ്ങളാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

വിപണിയില്‍ ഇപ്പോള്‍ ശ്രദ്ധിക്കേണ്ട ചലനങ്ങള്‍

സമീപ ദിവസങ്ങളിലെ യുഎസ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണേഴ്‌സിന്റെ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നത് ജൂലൈ 31ന് യുഎസില്‍ പലിശ നിരക്കുകളില്‍ കുറവു വരും എന്നാണ്. അത് കാല്‍ ശതമാനമാണോ അരശതമാനമാണോ എന്നുള്ള കാര്യത്തില്‍ മാത്രമേ വിപണിക്ക് ഇനി അറിയേണ്ടതുള്ളൂ. ആഗോളതലത്തിലുള്ള മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് പലിശനിരക്ക് കുറയ്ക്കുന്നത്. ഇത് സമീപ ദിവസങ്ങളില്‍ സ്വര്‍ണവിലയ്ക്ക് നേട്ടമായിട്ടുണ്ട്. 

എല്ലാ സെക്ടറുകളിലും ഇന്ന് കനത്ത വില്‍പന സമ്മര്‍ദം തുടരുകയാണ്. 

ആഗോള വിപണികളില്‍ നിന്ന് കാര്യമായ സപ്പോര്‍ട്ട് വിപണിക്ക് ലഭിക്കുന്നില്ല.

ഇന്ത്യന്‍ വിപണിയില്‍ കോര്‍പറേറ്റ് ഫലങ്ങളോടുള്ള പ്രതികരണം ഈ ദിവസങ്ങളില്‍ സജീവമാണ്. ഇന്നലെയും വിപണി ക്ലോസ് ചെയ്ത ശേഷം എസിസി മികച്ച ഫലം പുറത്തു വിട്ടിരുന്നു. ഇതെ തുടര്‍ന്ന് സിമന്റ് ഓഹരികളില്‍ രാവിലെ പോസിറ്റീവ് പ്രവണത കണ്ടിരുന്നു. 

പ്രധാന മിഡ്ക്യാപ് ഫലങ്ങളെ വിപണിയുടെ സെന്റിമെന്റിനെ സാരമായി ബാധിക്കും. 

വിദേശനിക്ഷേപകര്‍ ശക്തമായ നിലയില്‍ വില്‍പനയില്‍ ഏര്‍പ്പെട്ടത് വിപണിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1400 കോടിയുടെ വില്‍പന അടുത്തിടെ നടത്തിയിട്ടുണ്ട്. വിദേശധനകാര്യ സ്ഥാപനങ്ങളുടെ വിപണിയിലെ സമീപ ദിവസങ്ങളിലെ വില്‍പന വിപണിയുടെ പ്രവണതയെ നെഗറ്റീവ് ആക്കുന്നുണ്ട്.

നികുതിയിലും ഇടിവ് : ആശങ്ക പ്രകടിപ്പിച്ച് മോദിയുടെ സാമ്പത്തിക ഉപദേശക സമിതിയംഗം

സാമ്പത്തിക രംഗത്തിന് തന്നെ അല്‍പം ആശങ്കയുയര്‍ത്തുന്നതാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയംഗത്തിന്റെ വാക്കുകള്‍. രാജ്യത്ത് നികുതി വരുമാനമെന്നത് കുറഞ്ഞ് വരികയാണെന്നും അതിനാല്‍ തന്നെ ഇപ്പോള്‍ നിശബ്ദ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നുമാണ് സാമ്പത്തിക ഉപദേശക സമിതിയംഗം രതിന്‍ റോയ് അറിയിച്ചത്.

രാജ്യം നേരിടുന്ന ഈ പ്രശ്നത്തിന് കേന്ദ്ര ബജറ്റ് വേണ്ടത്ര ഗൗരവം നല്‍കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല ഏപ്രില്‍ ഒന്നിന് ആരംഭിച്ച പുതിയ സാമ്പത്തിക വര്‍ഷത്തെ നികുതി വരുമാനം കുറഞ്ഞപ്പോഴുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ബജറ്റിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നികുതി വരുമാനത്തില്‍ ഇടിവ് വരാതിരിക്കാന്‍ സര്‍ക്കാര്‍ കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാകാത്ത സാഹചര്യത്തില്‍ ബജറ്റ് കമ്മി 3.4 ശതമാനത്തില്‍നിന്ന് 3.3 ശതമാനമായി കുറക്കുമെന്നാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പ്രഖ്യാപനം.ഇത് നടപ്പിലാക്കുന്നതിനായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനും സമ്പന്നരില്‍നിന്ന് കൂടുതല്‍ നികുതി ഈടാക്കാനും തീരുമാനിച്ചിരുന്നു.

എന്നാല്‍, നികുതി വരുമാനത്തിലെ ഇടിവാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നമെന്ന് രതിന്‍ റോയ് ചൂണ്ടിക്കാട്ടി. ബജറ്റിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോല്‍ ജിഎസ്ടി വരുമാനവും ആദായനികുതി വരുമാനവും കുറയുകാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

© 2025 Financial Views. All Rights Reserved