ഐടി ജീവനക്കാര്‍ക്ക് വര്‍ഷാവസാനം വരെ വീട്ടിലിരുന്ന് ജോലി തുടരാം; ഇളവ് നീട്ടി

July 22, 2020 |
|
News

                  ഐടി ജീവനക്കാര്‍ക്ക് വര്‍ഷാവസാനം വരെ വീട്ടിലിരുന്ന് ജോലി തുടരാം; ഇളവ് നീട്ടി

ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഐടി ജീവനക്കാരുടെ വീട്ടിലിരുന്നുള്ള ജോലി സുഗമമാക്കുന്നതിന് നിബന്ധനകളിലും വ്യവസ്ഥകളിലും ഇളവ് നീട്ടി. ഇന്ത്യന്‍ ഐടി വ്യവസായ പ്രമുഖര്‍ സ്വാഗതം ചെയ്ത ഈ നീക്കത്തില്‍ 2020 ഡിസംബര്‍ 31 വരെയാണ് ഇളവ് നീട്ടിയിരിക്കുന്നത്. ഇതിനര്‍ത്ഥം കമ്പനികള്‍ക്ക് ജീവനക്കാരോട് വീട്ടില്‍ ഇരുന്ന് വര്‍ഷാവസാനം വരെ ജോലി തുടരാന്‍ ആവശ്യപ്പെടാം. നേരത്തെ സര്‍ക്കാര്‍ ഇത് ജൂലൈ അവസാനം വരെയാണ് നീട്ടിയിരുന്നത്.

ഈ വര്‍ഷം ഏപ്രിലില്‍ കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് സേവന ദാതാക്കള്‍ നിബന്ധനകളിലും വ്യവസ്ഥകളിലും ഇളവ് ഏര്‍പ്പെടുത്തിയത്. ഈ നീക്കത്തെ സ്വാഗതം ചെയ്ത സോഫ്‌റ്റ്വെയര്‍ ലോബി നാസ്‌കോം പ്രസിഡന്റ് ഡെബ്ജാനി ഘോഷ് ടെലികോം, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്, ഡോട്ട് സെക്രട്ടറി എന്നിവര്‍ക്ക് നന്ദി അറിയിച്ചു.

വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജിയും ഈ തീരുമാനത്ത് സ്വാഗതം ചെയ്തു, പുതിയ പ്രവര്‍ത്തന രീതികള്‍ക്ക് സര്‍ക്കാരിന്റെ സമഗ്ര പിന്തുണയ്ക്ക് നന്ദി. ആഗോളതലത്തില്‍ തങ്ങളുടെ നിലപാടും പ്രതികരണശേഷിയും കൂടുതല്‍ ഉയര്‍ത്തുന്നതിന് ഇത് വളരെയധികം സഹായിച്ചുവെന്ന് റിഷാദ് പ്രേംജി ട്വീറ്റ് ചെയ്തു. ആറ് മാസത്തെ വിപുലീകരണം അടിയന്തിര മുന്‍ഗണനകള്‍ പരിഹരിക്കാന്‍ സഹായിക്കുമെങ്കിലും ഐടി വ്യവസായം ഈ മാനദണ്ഡങ്ങളില്‍ സ്ഥിരമായ ഇളവുകള്‍ തേടിയിട്ടുണ്ട്.

മിക്ക കമ്പനികളും മിശ്രിത വര്‍ക്കിംഗ് മോഡലിലേക്ക് മാറാനാണ് ആ?ഗ്രഹിക്കുന്നത്. ഒരു നിശ്ചിത ശതമാനം ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് സ്ഥിരമായി ജോലി ചെയ്യാന്‍ അനുമതി തേടും. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് 2025 ഓടെ തങ്ങളുടെ തൊഴിലാളികളില്‍ 25% പേരെ മാത്രം ഓഫീസുകളില്‍ നിന്ന് ജോലി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ മിക്ക മുന്‍നിര ഐടി കമ്പനികളിലെയും 90% ജീവനക്കാരും ഇപ്പോള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്.

കൊവിഡ് -19 ആളുകളുടെ യാത്രകള്‍ കുറയ്ക്കുകയും വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതോടെ ഇന്ത്യന്‍ ഐടി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവിടങ്ങളില്‍ രസകരമായ ചില മാറ്റങ്ങള്‍ സംഭവിച്ചു. ജൂണ്‍ പാദത്തില്‍ കമ്പനികളിലെ യാത്രാ ചെലവ് 86 ശതമാനം വരെ കുറഞ്ഞു. എന്നാല്‍ ആശയവിനിമയത്തിനായുള്ള ബില്ലുകള്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധിച്ചതായി കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles

© 2024 Financial Views. All Rights Reserved