യെസ് ബാങ്കിന്റെ ഓഹരി വിലയില്‍ ഇടിവ്; കോവിഡ്-19 ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുന്നതായി വിവരം; പ്രവര്‍ത്തനം ശക്തിപ്പെടുത്താമന്‍ ആര്‍ബിഐ യെസ് ബാങ്കിന് സാമ്പത്തിക സഹായവും നല്‍കി

March 20, 2020 |
|
News

                  യെസ് ബാങ്കിന്റെ ഓഹരി വിലയില്‍ ഇടിവ്; കോവിഡ്-19 ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുന്നതായി വിവരം; പ്രവര്‍ത്തനം ശക്തിപ്പെടുത്താമന്‍ ആര്‍ബിഐ യെസ് ബാങ്കിന് സാമ്പത്തിക സഹായവും നല്‍കി

ന്യൂഡല്‍ഹി:യെസ് ബാങ്കിന്റെ ഓഹരി വില്‍പ്പനയില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്.  ഇന്ന് വ്യാപാരം തുടങ്ങി ബാങ്കിന്റെ ഓഹരി വില്‍പ്പനയില്‍ ഇന്ന് മാത്രം രേഖപ്പെടുത്തിയത് 6.31 ശതനമായം ഇടിവാണ്.  എന്നാല്‍ യെസ ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ 60,000 രൂപയോളം കടംകൊടുത്തിട്ടുണ്ട്. എന്നാല്‍  കോവിഡ്-19 മൂലം ബാങ്കിന്റെ പ്രവര്‍ത്തനം മന്ദഗതിയിലേക്ക് നീങ്ങിയെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇത് മൂലമാണ് ഓഹരി വിലയില്‍ ഇടിവ് രേഖപ്പെടുത്തിയതെന്നാണ് വിലയിരുത്തല്‍.  ആവശ്യമെങ്കില്‍ ആര്‍ബിഐ ആവശ്യമായ പണലഭ്യത നല്‍കുമെന്നും ഇത് ''നിക്ഷേപകര്‍ക്ക് ആശ്വാസകരമായ ഘടകമായി മാറുമന്നും'' മാര്‍ച്ച് 16 ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് ഓഫ് ലൈന്‍ പ്രകാരം യെസ് ബാങ്കിന് ആര്‍ബിഐ കടം നല്‍കിയത്.  

റേറ്റിങ് ഏജന്‍സിയായ മൂഡിസ് യെസ് ബാങ്കിന്റെ റേറ്റിംഗും ഉയര്‍ത്തിയിട്ടുണ്ട് നിലവില്‍. മാര്‍ച്ച് 13 നാണ് കേന്ദ്ര മന്ത്രിസഭ യെസ് ബാങ്കിന്റെ പുനര്‍നിര്‍മ്മാണ പദ്ധഥിക്ക് അംഗീകാരം നല്‍കിയത്. ഈ മാസം 26 ന് ബാങ്കിന്റെ പുതിയ  ബോര്‍ഡ് പ്രാബല്യത്തില്‍ വന്നേക്കും.  

നിലവില്‍  എസ്ബിഐ, ബന്ധന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയവര്‍ യെസ് ബാങ്കിന് വലിയ പിന്തുണയാണ് നല്‍കിയിട്ടുള്ളത്. യെസ് ബാങ്കില്  7250 കോടി രൂപ നിക്ഷേപിക്കുമെന്ന് എസ്ബിഐ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍  ഇതില്‍  6050 കോടി രൂപയോളം എസ്ബിഐ യെസ് ബാങ്കിന് കൈമാറുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്കിനെ കരകയറ്റാന്‍ വലിയ  പിന്തുണയാണ് ഇതിനകം തന്നെ ലഭിച്ചിട്ടുള്ളത്. ഐസിഐസിഐ ബാങ്കും, എച്ച്ഡിഎഫ്സിയും ചേര്‍ന്ന് യെസ് ബാങ്കില്‍ ആകെ നിക്ഷേപിക്കുക 1,000 കോടി രൂപയോളമായിരിക്കും. രാജ്യത്തെ ഏഴ് സ്വകാര്യ ബാങ്കുകള്‍  യെസ് ബാങ്കില്‍  3,950 കോടി രൂപയോളം നിക്ഷേപം നടത്തിയിട്ടുണ്ട്  ഇതിനോടകം. ആക്സിസ് ബാങ്കും,  കോട്ടക് മഹീന്ദ്ര ബാങ്കും കൂടി ചേര്‍ന്ന്  600 കോടി രൂപയോളം നിക്ഷേപിക്കും.

അതേസമയം റാണ കപൂറും, അശോക് കപൂറും ചേര്‍ന്നാണു യെസ് ബാങ്ക് സ്ഥാപിച്ചത്. എന്നാല്‍ അശോക് കപൂര്‍ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ ബാങ്കിന്റെ പൂര്‍ണനിയന്ത്രണം റാണാ കപൂര്‍ കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.  നിലവില്‍  ബാങ്കിന്റെ പ്രതിസന്ധിക്ക് കാരണം റാണകപൂറിന്റെ സാമ്പത്തിക ക്രമക്കേട് മൂലമാണ്.   

Related Articles

© 2025 Financial Views. All Rights Reserved