ഡ്യൂഷെ ബാങ്കിന് പിന്നാലെ ജര്‍മ്മന്‍ കൊമേഴ്‌സ് ബാങ്കും ജീവനക്കാരെ പിരിച്ചുവിടുന്നു; ചിലവ് കുറക്കലിന്റെ ഭാഗമായി പുതിയ നീക്കമെന്ന അഭ്യൂഹം

September 25, 2019 |
|
Banking

                  ഡ്യൂഷെ ബാങ്കിന് പിന്നാലെ ജര്‍മ്മന്‍ കൊമേഴ്‌സ് ബാങ്കും ജീവനക്കാരെ പിരിച്ചുവിടുന്നു; ചിലവ് കുറക്കലിന്റെ ഭാഗമായി പുതിയ നീക്കമെന്ന അഭ്യൂഹം

ജര്‍മ്മനിയിലെ ഏറ്റവും വലിയ വായ്പാ ബാങ്കുകളിലൊന്നായ കൊമഴ്‌സ് ബാങ്ക് വലിയ സാമ്പത്തിക വെല്ലുവിളി നേരിടുന്നതായി റിപ്പോര്‍ട്ട്. ബാങ്ക് 4,300 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചുവെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം ബാങ്കില്‍ മുഴുസമയവും ജോലി ചെയ്യുന്നവരെയാംണ് പിരിച്ചുവിടുന്നതെന്നാണ് ബാങ്ക് അധികൃതര്‍ തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ ബാങ്കിങ് സേവനങ്ങള്‍ അവതാളത്തിലാകുമെന്നാണ് വിവരം.എന്നാല്‍ ചിലവ് കുറക്കലിന്റെ ഭാഗമായാണ് ബാങ്ക് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന അഭ്യൂഹങ്ങളുമുണ്ട്. 

ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 200 ബ്രാഞ്ചുളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും, അടച്ചുപൂട്ടാനുമുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. അതേസമയം ബാങ്കില്‍ നിന്ന് 4300 പേരെ പിരിച്ചുവിടുമ്പോള്‍ മറ്റ് മേഖലകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ 2000 പേരെ നിയമിക്കുകയും ചെയ്യുമെന്നാണ് വിവരം. ഡ്യൂഷന്‍ ബാങ്കും അടുത്തിടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. 

ഡ്യൂഷെ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മ്മന്‍ ബഹുരാഷ്ട്രാ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാരപനമായ ഡ്യൂഷെ ബാങ്ക്  തുടങ്ങിയ ബാങ്കിങ് മേഖലകള്‍ ഗുരുതരമായ വെല്ലുവിളി നേരിടുകയാണെന്നും, ഉടന്‍ തന്നെ  ബാങ്കിങ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലച്ചുപോകുമെന്നാണ് റിപ്പോര്‍ട്ട്. 

ഡ്യൂഷെ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഏഷ്യ, പസഫിക് മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സ്ഥാപനങ്ങളെല്ലാം ഉടന്‍ അടച്ചുപൂട്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.അതേസമയം ബംഗുരുവിലെ ഡ്യൂഷെ ബാങ്കിന്റെ ജീവനക്കാരെയും പിരിച്ചുവിടല്‍ നടപടികള്‍ക്ക് വിധേയമായെന്നാണ് റിപ്പോര്‍ട്ട്. ചില ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നടപടി നേരിടുന്നതിന് വേണ്ടിയുള്ള പിങ്ക് സ്ലിപ്പ് കൊടുത്തതായാണ് വിവരം. അതേസമയം പിരിച്ചുവിടല്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട വിവിരങ്ങളോ, വിശദാംശങ്ങളോ ബാങ്ക് അധികൃതര്‍ ഇതുവരെ കൈമാറിയിട്ടില്ല. പിരിച്ചുവിടല്‍ എത്ര ശതമാനം ജീവനക്കാര്‍ വിധേയമാകുമെന്ന കാര്യത്തില്‍ ബാങ്ക് വിശദീകരണം നല്‍കിയിട്ടില്ല.

Related Articles

© 2025 Financial Views. All Rights Reserved