
പൊതു മേഖലാ ബാങ്കുകളുടെ കിട്ടാക്കടം കുറയുന്നതായി റിപ്പോര്‍ട്ട്. 2015 മുതല്‍ കിട്ടാക്കടം കുറഞ്ഞതായാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ നല്‍കുന്ന വിവരം.മൂന്ന് വര്‍ഷത്തിനിടയിലാണ് ബാങ്കുകളുടെ കിട്ടാക്കടം കുറഞ്ഞത്. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കുറഞ്ഞത് പ്രതിസന്ധി മറികടക്കാനാകും.കിട്ടിക്കാടം തിരിച്ചുപിടാക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചുവെന്നാണ് പുതിയ വാര്‍ത്തകള്‍ നല്‍കുന്ന വിവരം. വായ്പാ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ പൊതുമേഖലാ ബാങ്കുകള്‍ നടത്തിയ ശ്രമത്തിന് ഫലം കണ്ട് തുടങ്ങിയിട്ടുണ്ട്. ഇത് ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വര്‍ധപ്പിക്കാനും സാധിച്ചിട്ടുണ്ട്.
നിലവില്‍ 10.3 ശതമാനമായിരുന്നു മൊത്തം വായ്പ. ഇത് 2019 മാര്‍ച്ചില്‍ 10.8 ശതമാനമായി ഉയരുെമന്നാണ് പറയുന്നത്. അതേ സമയം 2018 സെപ്റ്റംബര്‍ മുതല്‍ 11.5 ശതമാനമായിരുന്നു വയ്പ ഉണ്ടായിരുന്നത്. വായ്പാ കുറച്ചത് ബാങ്കുകളുടെ കിട്ടാക്കടം പിടിച്ചു വാങ്ങാന്‍ സാധിച്ചിക്കുകയും ചെയ്തിട്ടുണ്ട്. ഇൗ കണക്കുകള്‍ വായ്പാ വളര്‍ച്ചാ ശേഷിയെ വര്‍ധിപ്പിച്ചിട്ടുണ്ട്.
വായ്പ കൊടുത്ത തുക പലതും തിരിച്ചു പിടിക്കാന്‍ സാധിച്ചതു കൊണ്ടാണ് ബാങ്കുകളുടെ കിട്ടാക്കടം കുറഞ്ഞത്. ബാങ്കുകളുടെ ഇടപെടല്‍ വിജയിച്ചുവെന്നാണ് പറയുന്നത്. വരും വര്‍ശഷങ്ങളില്‍ കിട്ടാക്കടം ഒഴിവാക്കാന്‍ കുറക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
2015 മാര്‍ച്ചിന് ശേഷം കിട്ടാക്കടം തിരിച്ചു പിടിക്കാനുള്ള ശ്രമിങ്ങള്‍ വിജിയച്ചുവെന്നാണ് ഇപ്പോഴുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2018 മാര്‍ച്ചില്‍ ബാങ്കുകളുടെ വായ്പാ വളര്‍ച്ച 9.1 ശതമാനത്തില്‍ നിന്നും 13.6 ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ട്. ഇതേ കാലയളവില്‍ തന്നെ ബാങ്കുകളിലേക്ക് നിക്ഷേപം ഒഴുകിയെത്തിയിട്ടുണ്ട്. 2018 ല്‍ 6.1 ശതമാനത്തില്‍ നിന്ന് 7.9 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാങ്കുകളുടെ കിട്ടാക്കടം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു.
പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം തിരികെ എത്തുന്നതോടെ ബാങ്കുകളുടെ സാമ്പത്തിക പ്രതിസന്ധിക്ക് ശമനമുണ്ടാകും. വായ്പാ ശേഷി വര്‍ധിക്കുന്നതിനും കാരണാമകും. ഇത് വഴി ബാങ്കുകള്‍ കൂടുതല്‍ സാമ്പത്തിക ഭദ്രത ഉണ്ടാക്കാനും സാധിക്കും.