പഞ്ചാബ് നാഷണല്‍ ബാങ്ക് നിഷ്‌ക്രിയ ആസ്തികളുടെ കണക്കുകളില്‍ തിരിമറി നടത്തിയതായി റിപ്പോര്‍ട്ട്; ആര്‍ബിഐ പറയുന്നത് ഇങ്ങനെ

December 16, 2019 |
|
Banking

                  പഞ്ചാബ് നാഷണല്‍ ബാങ്ക് നിഷ്‌ക്രിയ ആസ്തികളുടെ കണക്കുകളില്‍ തിരിമറി നടത്തിയതായി റിപ്പോര്‍ട്ട്; ആര്‍ബിഐ പറയുന്നത് ഇങ്ങനെ

ന്യൂഡല്‍ഹി:രജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിലൊന്നായ പഞ്ചാബ് നാഷണല്‍ ബാങ്ക് നിഷ്‌ക്രിയ ആസ്തികളുടെ കൃത്യമായ കണക്കുകള്‍ വെളുപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യക്ക് ബാങ്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍  2,617 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തികളുടെ കുറവുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  റിസര്‍വ്വ് ബാങ്കിന്റെ റിസ്‌ക് അസെസ്സ്‌മെന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പൂര്‍ണമായും വെളുപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട കാര്യം പിന്‍ബി സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിംഗിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.  മൊത്ത നിഷ്‌ക്രിയ ആസ്തിയിലും, അറ്റ നിഷ്‌ക്രിയ ആസ്തിയിലും വ്യക്തമായ കുറവാണ് റിസര്‍വ്വ് ബാങ്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. മൊത്ത നിഷ്‌ക്രിയ ആസ്തിയുടെ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്. 

അതേസമയം നിഷ്‌ക്രിയ ആസ്തിയലുള്ള മാനദണ്ഡപ്രകാരമുള്ള തുകയിലെ വ്യതിചലനം ഏകദേശം 2091 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേമയം മോശം വായ്പകള്‍ നികത്തുന്നതിനായുള്ള വ്യതിചലനം നികത്തുന്നതിന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റനഷ്ടം  11,335.90 കോടി രൂപയോളമാകുമെന്നാണ് വിലയിരുത്തല്‍.  അതേസമയം മുന്‍വര്‍ഷം ബാങ്കിന്റെ അറ്റനഷ്ടമായി രേഖപ്പെടുത്തിയത് ഏകദേശം 9,975.49  കോി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.  

ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിയിലടക്കം ഭീമമായ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ബാങ്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 78,472.70  കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ബാങ്കിന്റെ ആകെ നിഷ്‌ക്രിയ ആസ്തിയില്‍ രേഖപ്പെടുത്തിയത്  81,089.70 കോടി രൂപയോളമായിരുന്നു രേഖപ്പെടുത്തിയതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  

ബാങ്കിന്റെ അറ്റനിഷ്‌ക്രിയ ആസ്തിയില്‍ ആകെ രേഖപ്പെടുത്തിയത് ഏകദേശം 48151.15 കോടി രൂപയോളമായിരുന്നുവെന്നാണ് ബാങ്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  എന്നാല്‍ ആര്‍ബിഐ പറയുന്നത് ബാങ്കിന്റെ ആകെ അറ്റനിഷ്‌ക്രിയ ആസ്തി 50,242.15 കോടി രൂരയോളമായിരുന്നു രേഖപ്പെടുത്തിയത്്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐ പുതിയ നടപടികള്‍ സ്വീകരിക്കുന്നത്.  നിഷ്‌ക്രിയ ആസ്തികള്‍ വര്‍ധിച്ചത് മൂലം രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷവും നഷ്ടത്തിലായിരുന്നു. അടുത്തിടെയാണ് തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കിയത്.  

Related Articles

© 2025 Financial Views. All Rights Reserved